

തമിഴ്നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: ബക്രീദ് ദിനമടക്കമുള്ള ദിവസങ്ങളിൽ തമിഴ്നാട്ടിൽ പശുക്കളെയോ പശുക്കിടങ്ങളയോ അറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ. ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
തമിഴ്നാട് മൃഗസംരക്ഷണ നിയമമനുസരിച്ച് സംസ്ഥനത്ത് പശുക്കളെ അറുക്കുന്നതിന് പൂർണനിരോധനമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. 10 വയസിന് മുകളിൽ പ്രായമുള്ളതും പണികൾക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫിക്കറ്റോട് കൂടി അറുക്കാവുന്നതാണെന്നാണ് വ്യക്തമാക്കുന്നത്.
പിന്നീട് വന്ന മൃഗങ്ങളോടുള്ള ക്രൂരത തടയൽ, ലെ സ്ലോട്ടർ ഹൗസ് ചടങ്ങൾ, അർബൻ ലോക്കൽ ബോഡീസ് ആക്റ്റ് എന്നിവയെല്ലാം മൃഗങ്ങളെ അറുക്കുന്ന സാഹചര്യം തടയുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും നിരോധിച്ചിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.