സൽമാൻ ഖാന്‍റെ വീടിനു നേരെ വെടിവയ്പ്പ്: അക്രമികൾ ഉപേക്ഷിച്ച തോക്കിനായി തപ്തി നദിയിൽ തെരച്ചിൽ

സൽമാൻ ഖാന്‍റെ വീടിനു നേരെ വെടിവയ്പ്പ്: അക്രമികൾ ഉപേക്ഷിച്ച തോക്കിനായി തപ്തി നദിയിൽ തെരച്ചിൽ

വെടിവയ്പ്പിനു ശേഷം റോഡ് മാർഗം സൂററ്റിലെത്തിയ അക്രമികൾ ട്രെയിനിൽ കയറി ഭുജിലേക്ക് പോകും വഴിയാണ് നദിയിൽ പിസ്റ്റൾ ഉപേക്ഷിച്ചത്.

സൂററ്റ്: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിനു നേരെ വെടിവയ്പ്പു നടത്തിയ അക്രമികൾ ഉപേക്ഷിച്ച പിസ്റ്റൾ തെരഞ്ഞ് പൊലീസ്. തപ്തി നദിയിലാ‍ണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. കേസിൽ അറസ്റ്റിലായ വിക്കി ഗുപ്ത (24) , സാഗർ പാൽ (21) എന്നിവർ പിസ്റ്റൾ നദിയിൽ എറിഞ്ഞതായി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വെടിവയ്പ്പിനു ശേഷം റോഡ് മാർഗം സൂററ്റിലെത്തിയ അക്രമികൾ ട്രെയിനിൽ കയറി ഭുജിലേക്ക് പോകും വഴിയാണ് നദിയിൽ പിസ്റ്റൾ ഉപേക്ഷിച്ചത്.

ഏപ്രിൽ 14നാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്മെന്‍റിനു മുന്നിൽ വെടിവയ്പ്പുണ്ടായത്. നദിയിൽ പിസ്റ്റളിനു വേണ്ടി തെരച്ചിൽ നടത്താനായി സൂററ്റ് പൊലീസും മുംബൈ പൊലീസിന് സഹായം നൽകുന്നുണ്ട്. നാട്ടിലെ നീന്തൽക്കാരുടെയും മീൻപിടിത്തക്കാരുടെയും.

സഹായവും പൊലീസ് തേടിയിട്ടുണ്ട്.അറസ്റ്റിലായ ഗുപ്തയും പാലും തടവിൽ കഴിയുന്ന ലോറൻസ് ബിഷ്ന്‍റോയി സഹോദരൻ അൻമോൾ ബിഷ്ണോയ് എന്നിവരുടെ നിർദേശപ്രകാരമാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.