നീറ്റ് ചോദ്യപേപ്പർ‌ ചോർച്ച; സിബിഐ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി

കേസ് ഇനി ഓഗസ്റ്റ് മൂന്നിന് പരിഗണിക്കും
Fast-track court accepts CBI charge sheet.

സിബിഐ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി

Symbolic Image
Updated on

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ഫാസ്റ്റ് ട്രാക്ക് കോടതി ഫയലിൽ സ്വീകരിച്ചു. ബുധനാഴ്ചയാണ് സ്പെഷ്യൽ ജഡ്ജി അനു ഗ്രോവർ ബലിഗ 13 പ്രതികൾക്കെതിരായ കുറ്റപത്രം സ്വീകരിച്ചത്. തുടർന്ന് അനുബന്ധ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചു.

20,000 പേജുകൾ വരുന്നതാണ് അനുബന്ധ രേഖകൾ. മൂന്ന് ദിവസത്തിനു ശേഷം ഇവ സമർപ്പിക്കുമെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് പരിഗണിക്കും. അഭിഭാഷകരായ വി.കെ. പഥക്, അർജുൻ ആനന്ദ് എന്നിവരാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാർ.

ചൊവ്വാഴ്ചയാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com