
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിലെ അഫർവത് കൊടുമുടിയിലെ ഖിലൻമാർഗിലുണ്ടായ ഹിമപാതത്തിൽപെട്ട് ഒരു വിദേശി മരിച്ചു. മറ്റൊരു വിദേശിയെ കണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ ആരംബിച്ചു. പരുക്കേറ്റ മൂന്നു പേരെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചയാളും കാണാതായ ആളും സ്കൈയർമാരാണ്. 5 സ്കൈയർമാരെയെങ്കിലും കാണാതായതായാണ് വിവരം.
സ്ഥലത്ത് സൈന്യവും ജമ്മു കശ്മീർ ഭരണകൂടത്തിന്‍റെ പട്രോളിങ് സംഘവും രക്ഷാപ്രവർത്തനവും തെരച്ചിലും നടത്തുകയാണ്. പ്രദേശവാസികളുടെ സഹായമില്ലാതെയാണ് സ്കൈയിങ്ങിന് ശ്രമിച്ചതെന്നാണ് സൂചന. കശ്മീരിൽ കഴിഞ്ഞ 2 ദിവസമായ കനത്ത മഞ്ഞുവീഴ്ചയാണ്. താഴ്‌വരയിലെ കുന്നിൻ പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വലിയതോതിലുള്ള മഞ്ഞുവീഴ്ചയുണ്ടാകുന്നുണ്ട്.