

ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം നിർബന്ധമല്ല; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളിലും സ്കൂളുകളിലും ദേശീയഗാനമായ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ സർക്കുലറിനെതിരായ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. നിർദേശം മാത്രമാണ് സർക്കുലറിൽ ഉള്ളതെന്നും നിർബന്ധിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ദേശീയഗാനം ആലപിച്ചില്ലെങ്കിൽ ശിക്ഷാനടപടികളൊന്നും കേന്ദ്രത്തിന്‍റെ സർക്കുലറിൽ നിർദേശിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ശിക്ഷ ശുപാർശ ചെയ്യുന്ന ഘട്ടത്തിൽ ഇടപെടാമെന്നും കോടതി ഹർജിക്കാരോട് പറഞ്ഞു. വന്ദേമാതരത്തിലെ മുഴുവൻ വരികളും ആലപിക്കുന്നതിനായി ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടോക്കോളിനെയാണ് ഹർജിക്കാരനായ മുഹമ്മദ് സയീദ് നൂരി ചോദ്യം ചെയ്തത്.