

നരേന്ദ്ര മോദി, ജോർജിയ മെലോണി
ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ സൗഹൃദം പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രസിഡന്‍റ് ജോർജിയ മെലോണിയും. ഫ്രാൻസിലെ ഇവിയാൻ ലെസ് ബെയിൻസിൽ വച്ചാണ് ഉച്ചകോടി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരുമായി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനു തൊട്ടു മുൻപ് മോദി മെലോണിയുമായി സംസാരിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. നമ്മളാണിപ്പോൾ ഇൻസ്റ്റഗ്രാമിലെ പ്രശസ്തരായ കപ്പിൾസ് എന്നാണ് മെലോണി മോദിയോട് പറയുന്നത്.
ഒരു മാസം മുൻപ് റോമിൽ സന്ദർശനം നടത്തിയപ്പോൾ മെലോണിക്കായി മോദി മെലഡി മിഠായികൾ സമ്മാനിച്ചിരുന്നു. ഇക്കാര്യം ഇരുവരും ചേർന്ന് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റായിരുന്നു. മോദിയുടെയും മെലോണിയുടെയും പേരുകളിലെ അക്ഷരങ്ങൾ ചേർന്നുള്ള പേരാണ് മെലഡിയെന്നതാണ് സോഷ്യൽമീഡിയയെ ഹരം കൊള്ളിച്ചത്.
2024ൽ മോദിക്കൊപ്പം എടുത്ത സെൽഫി പങ്കു വച്ചു കൊണ്ട് മെലോണി മെലഡി എന്ന ഹാഷ്ടാഗ് പങ്കു വച്ചിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെയും സഹായിച്ചിട്ടുണ്ട്. ഇന്ത്യയുമായി ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളിൽ ഒന്നാണിപ്പോൾ ഇറ്റലി.