

സാലിഹ് മുഹമ്മദി
ടെഹ്റാൻ: ജനുവരിയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ ഗുസ്തി താരം ഉൾപ്പടെ 3 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ. ഗുസ്തി ചാംപ‍്യൻ സാലിഹ് മുഹമ്മദി, സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെയാണ് തൂക്കിലേറ്റിയത്.
പ്രക്ഷോഭത്തിനിടെ പൊലീസ് ഉദ‍്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന കുറ്റമായിരുന്നു മൂവർക്കുമെതിരേ ചുമത്തിയിരുന്നത്. 2024ൽ റഷ‍്യയിൽ വച്ചു നടന്ന അന്താരാഷ്ട്ര ഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ നേടിയ താരമായിരുന്നു സാലിഹ്.