

ഇസ്രയേലിനു നേരെ ഇറാന്‍റെ കനത്ത ക്ലസ്റ്റർ ബോംബ് ആക്രമണം
file photo
ഇസ്രയേലിന്‍റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കണ്ണു വെട്ടിച്ച് ഇറാന്‍റെ ക്ലസ്റ്റർ ബോംബാക്രമണം. ഇസ്രയേലിനു നേരെ അഞ്ച് ബാരേജുകളാണ് ഇറാൻ പ്രയോഗിച്ചത്. ഇതിൽ ചില വാർഹെഡുകൾ ഇസ്രയേലിന്‍റെ ജനവാസ മേഖലകളിൽ പതിച്ചു.
ഇസ്രയേലിന്‍റെ വടക്ക്, തെക്ക്, മധ്യ മേഖലകളിലേയ്ക്കായിരുന്നു ഇറാന്‍റെ ആക്രമണം. റിഷോൺ ലെസിയോണിലെ ഒരു വീട് ഉൾപ്പടെ മധ്യ ഇസ്രയേലിൽ ഉടനീളം ഒന്നിലധികം ആഘാത സ്ഥലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജെറുസലേമിൽ ഒരാൾക്ക് മിസൈലിന്‍റെ അവശിഷ്ടം ഏറ്റ് നേരിയ പരിക്കേറ്റു. മിസൈൽ അവശിഷ്ടങ്ങൾ വീണ് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
മിസൈലിൽ നിന്നുള്ള ഒരു വലിയ ഭാഗം കിഴക്കൻ ജറുസലേമിലെ ഒരു വീട്ടിൽ ഇടിച്ചതായും നാശനഷ്ടങ്ങൾ വരുത്തിയതായും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞു. മറ്റ് ശകലങ്ങൾ നെസെറ്റിന് സമീപമുള്ള നാഷണൽ ലൈബ്രറിക്ക് സമീപവും പഴയ നഗരമായ ഹോളി സെപൽച്ചർ പള്ളിക്ക് സമീപവും വീണു.
എന്നാൽ ഇതേസമയം ഇറാനിൽ വ്യാപകമായ ആക്രമണം നടത്തിയതായും കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സ്വകാര്യ ജെറ്റും ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രവും നശിപ്പിച്ചതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.