തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video

45 കിലോമീറ്റർ അകലത്തിലുള്ള സ്ഥലങ്ങളിൽ 39 സെക്കൻഡിന്‍റെ ഇടവേളയിലാണ് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിരിക്കുന്നത്.
Collapsed buildings, torn roads; death toll could exceed 100,000

വെനസ്വേലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

Updated on

കാരക്കാസ്: അതിശക്തമായ രണ്ടു ഭൂചലനങ്ങളിൽ തകർന്നടിഞ്ഞിരിക്കുകയാണ് വിയറ്റ്‌നാം. 36 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 700 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണപ്പെട്ടവരുടെ എണ്ണം വൻതോതിൽ ഉയർന്നേക്കാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിട‍യിൽ കുടുങ്ങിയവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ എണ്ണം പതിനായിരം മുതൽ ഒരു ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നു.

45 കിലോമീറ്റർ അകലത്തിലുള്ള സ്ഥലങ്ങളിൽ 39 സെക്കൻഡിന്‍റെ ഇടവേളയിലാണ് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിരിക്കുന്നത്. റോഡുകളിൽ വിള്ളൽ രൂപപ്പെട്ടതുൾപ്പെടെ നടുക്കുന്ന കാഴ്ചകളാണ് വെനിസ്വേലയിൽ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

പരുക്കേറ്റവരുടെ എണ്ണം എടുത്തു കൊണ്ടിരിക്കുകയാണെന്നും നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ ഫെലിപ് പറയുന്നു. സ്വാതന്ത്ര്യദിനമായിരുന്നതിാൻ പൊതു അവധിയായിരുന്ന ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. കൂടുതൽ പേരും വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. 1967ൽ ഉണ്ടായ ഭൂചലനത്തേക്കാൾ ശക്തമായ ഭൂചലനമാണ് ബുധനാഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com