

ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്‍റെ ആരോഗ‍്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാനു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര‍്യം പറയുന്നത്. എന്നാൽ ഇത് ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വലതു കണ്ണിന്‍റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടമായതായും ജയിൽ അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ജയിൽ അധികൃതരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ജയിലിൽ കഴിയുകാണ്. ശാരീരികമായും മാനസികമായും ഇമ്രാൻ ഖാനെ തളർത്താനുള്ള പാക് സർക്കാരിന്‍റെ ശ്രമമാണിതെന്നാണ് ഇമ്രാൻ ഖാന്‍റെ അനുയായികൾ പറയുന്നത്.