

ഇറാന്‍റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു നേരെ ആക്രമണം
ടെഹ്റാൻ: ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ സുപ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിനു നേരെ ആക്രമണം നടത്തി ഇസ്രയേലും യുഎസും. ദ്വീപിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതായാണ് ഇറാൻ മാധ‍്യമങ്ങളുടെ റിപ്പോർട്ടുകൾ. ഹൊർമുസ് കടലിടുക്ക് തുറക്കണമെന്നും വെടിനിർത്തൽ കരാറിലെത്തണമെന്നും യുഎസ് ഇറാനോട് ആവശ‍്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
ഈ ദ്വീപ് മുഖേനയാണ് ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര‍്യം ചെയ്യുന്നത്. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പടെ വലിയ തോതിൽ ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.