

കൗറൂഷ് കീവാനി
ടെഹ്റാൻ: അതിസുരക്ഷാ മേഖലകളെ പറ്റിയുള്ള വിവരങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയയാളുടെ വധശിക്ഷ നടപ്പാക്കി ഇറാൻ. കൗറൂഷ് കീവാനി എന്ന വ‍്യക്തിയാണ് കൊല്ലപ്പെട്ടത്.
ഇയാൾ ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദിന് വിവരങ്ങൾ കൈമാറിയതായും ഇതേത്തുടർന്ന് വധിക്കുകയായിരുന്നുവെന്നും ഇറാൻ ജുഡീഷറിയുടെ വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ‍്യ സംഘർഷം ആരംഭിച്ചതിനു ശേഷം ചാരവൃത്തി ആരോപിച്ച് വധിക്കപ്പെടുന്ന ആദ‍്യത്തെ ആളാണ് കൗറൂഷ് കീവാനി.
കഴിഞ്ഞ ജൂണിൽ 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. ആറ് യൂറോപ‍്യൻ രാജ‍്യങ്ങളിലും ടെൽ അവീവിലും വച്ച് ഇയാൾക്ക് പരിശീലനം ലഭിച്ചതിന്‍റെ വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നു.