അതിനൂതനമായ യുഎസ് യുദ്ധക്കപ്പൽ ‘യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്’ ക്രൊയേഷ്യയിൽ

ഫെബ്രുവരിയിൽ ഈ അത്യാധുനിക യുദ്ധക്കപ്പലിനെ പശ്ചിമേഷ്യയിൽ വിന്യസിച്ചത് ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങളുടെ ഭാഗമായി
'USS Gerald R. Ford' in Croatia

യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്’ ക്രൊയേഷ്യയിൽ

file photo

Updated on

സ്പ്ലിറ്റ്(ക്രൊയേഷ്യ): അമെരിക്കൻ നാവികസേനയുടെ കരുത്തായ യുഎസ്എസ് ജെറാൾഡ്.ആർ.ഫോർഡ് വിമാനവാഹിനിക്കപ്പൽ ക്രൊയേഷ്യയിലെ സ്പ്ലിറ്റ് തുറമുഖത്ത് നങ്കൂരമിട്ടു. യുഎസ് നാവികസേന ഇന്ന് ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.

മാർച്ചിൽ കപ്പലിലുണ്ടായ അഗ്നിബാധയെ തുടർന്ന് ഗ്രീസിലെ ക്രീറ്റിലുള്ള നാവികതാവളത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് കപ്പൽ ക്രൊയേഷ്യയിൽ എത്തിയത്. മാർച്ച് 12ന് കപ്പലിലെ ലോൺഡ്രി വിഭാഗത്തിലുണ്ടായ തീപിടിത്തം ഒരു അപകടമായിരുന്നെന്നും ഇതിന് യുദ്ധവുമായി ബന്ധമില്ലെന്നും അമെരിക്കൻ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാനെതിരായ അമെരിക്കൻ സൈനിക നീക്കങ്ങളുടെ ഭാഗമായാണ് ഫെബ്രുവരിയിൽ ഈ അത്യാധുനിക യുദ്ധക്കപ്പലിനെ പശ്ചിമേഷ്യയിൽ വിന്യസിച്ചത്. അതിനു മുമ്പ് വെനിസ്വേലയുമായുള്ള സംഘർഷാവസ്ഥയുണ്ടായപ്പോൾ കരീബിയൻ മേഖലയിലും ഈ കപ്പൽ കാവലൊരുക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന യുഎസ്എസ് ജെറാൾഡ് ആർ.ഫോർഡിന്‍റെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയതോടെ കപ്പൽ വീണ്ടും സജീവ സൈനിക ദൗത്യങ്ങളിലേയ്ക്ക് മടങ്ങുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com