കേരളത്തിലെ തേനീച്ചകൾ

മേയ് 20 അന്താരാഷ്‌ട്ര തേനീച്ച ദിനം. ഇതോടനുബന്ധിച്ച് മെട്രൊ വാർത്ത പ്രതിനിധി തയാറാക്കിയ പരമ്പരയുടെ രണ്ടാം ഭാഗം.
കേരളത്തിലെ തേനീച്ചകൾ

#റീന വർഗീസ് കണ്ണിമല

കേരളത്തിൽ പ്രധാനമായും നാലു തരം തേനീച്ചകൾ കാണപ്പെടുന്നു. പെരുന്തേൻ, ഞൊടിയൽ, ചെറുതേൻ, കോൽതേൻ എന്നിവയാണവ. എന്നാൽ ഇവ കൂടാതെ കന്യാവനങ്ങളുടെ കുളിർ ഛായകളിലും പുൽമേടുകളിലും മാത്രമായി കണ്ടുവരുന്ന പന്നിക്കറുക, പാൻതേൻ, തേനീച്ചകളാണ് ചുടൽ (വള്ളിത്തൻ) മൺതേൻ എന്നിവ. വേണ്ടത്ര പഠനങ്ങൾ ഇവയെ കുറിച്ചു നടന്നിട്ടില്ല.

പെരുന്തേനീച്ചകൾ(Rock Bees)

കാട്ടുതേനീച്ചയായ ഇതിന് വൻതേൻ, പാറത്തെക്കൻ എന്നീ നാമധേയങ്ങളുമുണ്ട്. തേനീച്ചകളിൽ ഏറ്റവും വലുപ്പകൂടുതലുള്ള ഇതിന്‍റെ ശാസ്ത്രീയനാമം എപ്പിസ് ഡോർസറ്റ് (Apis dorsato) എന്നാണ്. വനത്തിനുള്ളിലെ ഇലവ്, ചീനി മുതലായ വൻമരങ്ങളുടെ ശിഖരങ്ങളിൽ ഇവ വേനൽക്കാലമാകുന്നതോടെ നിരനിരയായി ധാരാളം കൂടുകൾ സ്ഥാപിക്കുന്നു. അത്യധികം ഉയർന്ന പാറയുടെ ചരിവുകൾ, പാലങ്ങൾ, വലിയ ഉയരമുള്ള കെട്ടിടങ്ങൾ എന്നിവയിലും ഇവ കൂട് വയ്ക്കാറുണ്ട്. പെരുന്തേനീച്ചകൾ ഒരു അട (Comb) മാത്രമേ വയക്കാറുള്ളു. ഇതിന് ഏകദേശം ഒരു മീറ്റർ നീളവും 75 സെ.മീറ്റർ വീതിയും ഉണ്ടാകും. തേനടയുടെ ഏറ്റവും മുകൾ ഭാഗത്തായി തേനും താഴ്ഭാഗത്ത് ഏപ്രിൽ മാസങ്ങളിലാണ് കൂടുതൽ മുട്ടയും പുഴുക്കളമായിരിക്കും. മാർച്ച് മാസത്തിലാണ്

പെരുന്തേനീച്ചകൾ
പെരുന്തേനീച്ചകൾ

തേൻ ഉൽപാദനം പൂർണമാകുന്നത്. ഒരടയിൽ നിന്നും ഏകദേശം 35 കി.ഗ്രാം വരെ തേൻ ലഭിക്കും. അപകടകരമാവും വിധം ആക്രമണ സ്വഭാവമുള്ളതിനാൽ പെരുന്തേൻ നിലാവുപോലുമില്ലാത്ത രാത്രിയിൽ മാത്രമേ സാധാരണ ശേഖരിക്കാറുള്ളൂ. വനങ്ങളിലെ ചില വൻ വൃക്ഷങ്ങളുടെ നിലനിൽപ്പു തന്നെ ഈ തേനീച്ചകളിലൂടെയാണ്. അവയ്ക്ക് ആവശ്യമായ വൻ വൃക്ഷങ്ങളുടെ അഭാവത്തിൽ വൻ കെട്ടിടങ്ങളുടെ മുകളിലും ഇവ കൂടു കൂട്ടാറുണ്ട്. ഇത് പലപ്പോഴും ആൾക്കാരുടെ ജീവനെടുക്കുന്നതിലേക്കു വരെ നയിച്ചിട്ടുമുണ്ട്.

പന്നിക്കറുകത്തേനീച്ചകൾ

പെരുന്തേൻ ഈച്ചകളെ അപേക്ഷിച്ച് ഇതിന് നേരിയ വലുപ്പക്കുറവും കറുത്ത നിറവുമാണുള്ളത്. ഇവയും ഒരു തേനട മാത്രമേ വയ്ക്കാറുള്ളൂ. പന്നിയുടെ മുക്കുപോലെ നീണ്ട തേനടയുടെ കറുപ്പുനിറവും കാരണം ഇതിനെ പന്നിക്കറുക എന്നാണ് വിളിക്കുന്നത്. ഇവ വനങ്ങളിൽ ഭൂമിയോട് അടുത്ത് വളഞ്ഞു നിൽക്കുന്ന മരങ്ങളിലും ശിഖരങ്ങളിലുമാണ് കൂടുവയ്ക്കുന്നത്. പെരുന്തേനീച്ചകളെപ്പോലെ അപകടകാരികളല്ലാത്തതിനാൽ ഇതിന്‍റെ തേൻ പകൽ സമയത്തും എടുക്കാവുന്നതാണ്. മകര മാസത്തിലാണ് കൂടുതൽ തേൻ ലഭിക്കുക.

പന്നിക്കറുക തേനീച്ച
പന്നിക്കറുക തേനീച്ച

ഏകദേശം 20 കി.ഗ്രാം തേൻ വരെ ലഭിക്കുന്നു. പെരുന്തേനീച്ചയോളം വള്ളിത്തനീച്ചകൾ/ചൂടൽ വലുപ്പമുള്ള ഇതിനെ നിത്യഹരിത വനങ്ങളിലെ സൂര്യപ്രകാശ വള്ളിപ്പടർപ്പുകളിലാണ് കാണുന്നത്. ഇരുണ്ട പ്രദേശങ്ങളിലെ തണലിൽ അഥവാ ചുടലിൽ മാത്രം കാണുന്നതിനാൽ ആദിവാസികൾ ഇതിനെ ചുടൽ എന്നുവിളിച്ചുവരുന്നു. പെരുന്തേനീച്ചകളെപ്പോലെ ഒരു അട മാത്രമേ ഉണ്ടാകുന്നുള്ള വെങ്കിലും വേനൽക്കാലത്തും വർഷക്കാലത്തും തേനുണ്ടാകും എന്ന പ്രത്യേകതയുണ്ട്. ഏകദേശം 15 കി.ഗ്രാം തേൻ ഈ തേൻഅടയിൽ നിന്നും ലഭിക്കുന്നതാണ്. തേൻ പകലും രാത്രിയിലും എടുക്കാമെങ്കിലും തേനീച്ചകൾക്ക് ആക്രമിക്കുന്ന സ്വഭാവമുണ്ട്.

പൊൻതേനീച്ചകൾ

കന്യാവനങ്ങളിൽ അപൂർവ്വമായി കാണുന്ന ഈ തേനീച്ചകളുടെ കൂടിന് ഗോളാകൃതിയാണുള്ളത്. ചാരനിറത്തിലുള്ള കൂട് കുളവു കൂടിനു സമാനമായതാണ്. കൂടിനുള്ളിൽ ധാരാളം അറകളുണ്ടാകും ഏതാനും അറകൾക്കുള്ളിൽ അല്പം തേനും (100-150 ഗ്രാം). തേനിനു നേരിയ പുളിയുണ്ട്. ചിറകുള്ള ഉറുമ്പുകളാണെന്നേ പൊൻ തേനീച്ചകളെ കണ്ടാൽ തേന്നുകയുള്ളു. എപ്പിസ് സിറാന ഇൻഡിക്ക (Apiscerana indica) എന്ന ശാസ് നാമത്തിൽ അറിയപ്പെടുന്ന ഈ തേനീച്ചകളെയാണ് കൂട്ടിൽ വളർത്തി നാം തേൻ ശേഖരിക്കുന്നത്. മരങ്ങളുടെ മാളങ്ങളിലും ചിതൽപ്പുറ്റുകളിലും കൽച്ചുവരുകളിലും മറ്റും ഇവ കൂടുവയ്ക്കുന്നു.

കൂട്ടിനുള്ളിൽ ഏഴുമുതൽ പന്ത്രണ്ടുവരെ സമാന്തരമായി നിർമ്മിച്ച തേനറകൾ ഉണ്ടാകും, അറകളുടെ മുകൾ ഭാഗത്ത് തേനും താഴെയായി പൂമ്പൊടിയും ഏറ്റവും താഴെയായി മുട്ടകളും പുഴുക്കളും ഉണ്ടാകും. ഒരു വർഷം ശരാശരി 10 കി.ഗ്രാം തേൻ ഒരു കൂട്ടിൽ നിന്നും സംഭരിക്കാൻ സാധിക്കും. ഒരു കൂട്ടിൽ റാണി, വേലക്കാർ, മടിയൻമാർ എന്നിങ്ങനെ മൂന്നിനം ഈച്ചകൾ ഉണ്ടാകും. സ്വർണവർണമുള്ള റാണിക്ക് മറ്റ് ഈച്ചകളേക്കാൾ നീളക്കൂടുതലും സൗന്ദര്യവുമുണ്ട്.

കേരളത്തിലെ തേനീച്ചകൾ
കാർണിയോളൻ തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം

ചെറുതേനീച്ച

തേനീച്ചകളിൽ ഏറ്റവും ചെറുതും കറുപ്പുനിറവുമുള്ള ഇതിനെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. വൃക്ഷങ്ങളുടെ ചെറുദ്വാരങ്ങൾ, മൺചുമരുകൾ എന്നിവിടങ്ങളിലാണ് കൂടുവയ്ക്കുന്നത്. മറ്റ് തേനീച്ചകളെപ്പോലെ ഇതിനുകൊമ്പുകളില്ലെന്നൊരു പ്രത്യേകതയുണ്ട്. ഇവ ഉപദ്രവകാരികളല്ലെങ്കിലും കൂടിനു ഉപദ്രവമുണ്ടായാൽ ഇളകിപ്പറന്ന് കൂട്ടത്തോടെ കടിക്കും. കൂട് നിർമിക്കുന്നതിന് മരങ്ങളിൽ നിന്ന് കറകൾ ശേഖരിക്കുന്നതിനാൽ ഇതിനെ ഡാമർ ബീസ് എന്നും വിളിക്കാറുണ്ട്.

ചെറുതേനീച്ച
ചെറുതേനീച്ച

വളരെ ഔഷധഗുണവും മണവും രുചിയുമുള്ളതാണ് ചെറുതേൻ. കർക്കിടക (ജൂൺ ജൂലൈ മാസത്തിലാണ് കൂടുതൽ തേൻ ലഭിക്കുന്നത്. ഇതിനെ കൂടുകളിലാക്കി തേൻ ഉല്പാദിപ്പിച്ച് വ്യവസായിക അടിസ്ഥാനത്തിൽ വിപണനം നടത്താവുന്നതാണ്. ഞൊടിയൽ തേനീച്ചയിലെ മറ്റൊരിനമാണിത്. നേരിയ കറുപ്പുനിറമുള്ള ഈ തേനീച്ചകൾ പൊതുവെ ആക്രമണസ്വഭാവമുള്ളതും കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്നവരുമാണ്.

മൺതേനീച്ചകൾ

ഞൊടിയൽ ഇനത്തിൽപ്പെട്ട ഈ തേനീച്ചകളെ പുൽമേടുകളിലെ ചാലുകളിലെ മരക്കൂട്ടങ്ങൾക്ക് സമീപമായാണ് സാധാരണ കാണുക. ഞൊടിയൽ ഈച്ചകളെക്കാൾ നേരിയ വലുപ്പക്കുറവും നിറക്കുറവുമുണ്ട്. മണ്ണിലെ മാളങ്ങളിൽ കൂടുവയ്ക്കുന്നു. ഒരു കൂട്ടിൽ 7-12 അടകൾ വരെ ഉണ്ടാകും.

മൺ തേനീച്ച
മൺ തേനീച്ച

അടകൾക്കും തേനിനും മണ്ണിന്‍റെ നിറമാണുള്ളതെങ്കിലും തേനിനു നല്ല മധുരവും രുചിയുമാണുള്ളത്. എന്നൊരു പ്രത്യേകതയുണ്ട്. കരടി മണ്ണുമാന്തി ഇതിന്‍റെ തേൻ കുടിക്കുമെന്ന് ആദിവാസികൾ പറയുന്നു. ഇടുക്കി, പത്തനംതിട്ട, കക്കി വനം എന്നിവിടങ്ങളിലാണ് മൺതേൻ കൂടുതലായിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com