കിഫ്ബിക്ക് എവിടുന്നാണ് കാശ്!

വികസനത്തിന് പിന്നിലെ വായ്പാഭാരം: കിഫ്ബിയുടെ ഫണ്ടിംഗ് ഉറവിടങ്ങൾ തുറന്നുകാട്ടുന്ന കണക്കുകൾ
KIIFB fund loan

ഗുണം ചെയ്യുമോ കിഫ്ബി വികസന മാതൃക?

Updated on

പ്രത്യേക ലേഖകൻ

കിഫ്ബി മുഖേന സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ സംസ്ഥാനത്ത് ഉടനീളം ദൃശ്യമാണ്. എന്നാൽ, കേരളത്തിലെ വികസന പദ്ധതികൾക്കായി കിഫ്ബി (KIIFB) എങ്ങനെ ഫണ്ട് കണ്ടെത്തുന്നു എന്ന ചോദ്യം ഇതിനിടെ ഉയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള വ്യക്തമായ കണക്കുകൾ ഇപ്പോൾ പുറത്തുവരുന്നു.

2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച്, വിവിധ സാമ്പത്തിക സ്രോതസുകൾ വഴി കിഫ്ബി ഫണ്ട് സമാഹരിച്ചിട്ടുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനം വായ്പകൾ തന്നെയാണെന്നും വ്യക്തം.

ആകെ 1,237 പദ്ധതികളിലായി ഒരു ലക്ഷം കോടിയോളം രൂപയുടെ പ്രവർത്തനങ്ങളാണ് കിഫ്ബി വഴി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 2026 മാർച്ച് വരെ 41,620 കോടി രൂപ ഇതിനകം പദ്ധതികൾക്കായി വിനിയോഗിച്ചു കഴിഞ്ഞു.

വികസനം യാഥാർഥ്യമാണെങ്കിലും, ഇതിന് ആവശ്യം വന്ന വൻതോതിലുള്ള വായ്പകൾ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ഏകദേശം 42,000 കോടിയിലധികം രൂപയുടെ വായ്പാ ബാധ്യത കിഫ്ബി വഴി സംസ്ഥാനത്തിനു വന്നിട്ടുണ്ട്.

KIIFB fund loan
വികസനത്തിന്‍റെയും വിവാദങ്ങളുടെയും 10 വർഷം

വായ്പ തന്നെ പ്രധാനം

  • നബാർഡ് (NABARD): 7,123.69 കോടി രൂപ വായ്പ നൽകി.

  • ബാങ്ക് വായ്പകൾ: വിവിധ ബാങ്കുകളിൽ നിന്നായി 9,200 കോടി രൂപ വായ്പ.

  • മസാല ബോണ്ട്: അന്താരാഷ്ട്ര വിപണിയിൽ നിന്ന് 2,150 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഇതിനകം തിരിച്ചടച്ചു കഴിഞ്ഞു എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

  • മറ്റ് സ്രോതസുകൾ: ഹഡ്‌കോ (HUDCO) - 3,880 കോടി, റെക് (REC) - 4,746 കോടി എന്നിങ്ങനെയും വായ്പകൾ.

  • നികുതി: സർക്കാരിൽ നിന്നുള്ള മോട്ടോർ വാഹന നികുതി (MVT), പെട്രോളിയം സെസ് എന്നിവ വഴിയും കിഫ്ബിയിലേക്ക് വരുമാനം എത്തുന്നു.

  • പദ്ധതി വരുമാനം: വരുമാനം ലഭിക്കുന്ന പദ്ധതികളിൽ (Revenue Generating Projects) നിന്ന് 4,183.89 കോടി രൂപ തിരിച്ചടവായി ലഭിച്ചു. കന്നൂർ, പാലക്കാട് ഇൻഡസ്ട്രിയൽ ഇൻഫ്രാ പ്രോജക്റ്റുകൾ, പെട്രോകെമിക്കൽ പാർക്ക്, കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ എന്നിവയാണ് ഈ ഗണത്തിൽ പ്രധാനപ്പെട്ടവ.

logo
Metro Vaartha
www.metrovaartha.com