ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ഉസ്ബകിസ്ഥാനോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ദയനീയ പരാജയം.
ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകളും ഉസ്ബകിസ്ഥാൻ നേടി വിജയമുറപ്പിച്ചിരുന്നു. രണ്ടാം പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാനായി എന്നതു മാത്രമാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഉസ്ബകിസ്ഥാൻ നാലാം മിനിറ്റിൽ തന്നെ ഫൈസു ലേവിലൂടെ മുന്നിലെത്തി. പതിനെട്ടാം മിനിറ്റിൽ സെർ ജേവ് ലീഡ് ഉയർത്തി.
ആദ്യ പകുതിയുടെ പരിക്ക് സമയത്ത് ഉസ്ബകിസ്ഥാൻ നസ്രുള്ളേവിലൂടെ മൂന്നാം ഗോളും കണ്ടെത്തി. ഇതോടെ രണ്ട് കളികളിൽ നിന്ന് ഒരു പോയിന്റും ഇല്ലാതെ ഇന്ത്യ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു.