ഓസീസിന് ഗ്രീന്‍ സിഗ്നല്‍: ഖവാജയ്ക്കും ഗ്രീനിനും സെഞ്ചുറി

സെഞ്ചുറികളുടെ മികവില്‍ ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍
ഓസീസിന് ഗ്രീന്‍ സിഗ്നല്‍: ഖവാജയ്ക്കും ഗ്രീനിനും സെഞ്ചുറി

അഹമ്മദാബാദ്: ഉസ്മാന്‍ ഖവാജയും കാമറൂണ്‍ ഗ്രീനും ക്ഷമാപൂര്‍വം നേടിയ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍. ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 480 റണ്‍സിനു മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങി വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (17*), ശുഭ്മാന്‍ ഗില്‍ (18*) എന്നിവരാണ് ക്രീസില്‍. ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാള്‍ 444 റണ്‍സ് പിന്നിലാണ് ഇന്ത്യ.

ഉസ്മാന്‍ ഖവാജയ്ക്ക് പിന്നാലെ കാമറൂണ്‍ ഗ്രീനിന്‍റെ സെഞ്ചുറിയ്‌ക്കൊപ്പം വാലറ്റത്തിന്‍റെ ചെറുത്തു നില്‍പ്പും ചേര്‍ന്നതോടെയാണ് അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 255-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ അവസാന സെഷനില്‍ 480 റണ്‍സില്‍ പുറത്തായി. ഖവാജ 180 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 114 റണ്‍സെടുത്തു.

വാലറ്റത്ത് ടോഡ് മര്‍ഫിയും നേഥന്‍ ലയണും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസ് സ്‌കോറുയര്‍ത്തി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റെടുത്തപ്പോള്‍ ഷമി രണ്ടും അക്‌സറും ജഡേജയും ഓരോ വിക്കറ്റുമെടുത്തു.രണ്ടാം ദിനം ചായക്ക് പിന്നാലെ പൊരുതി നിന്ന ഉസ്മാന്‍ ഖവാജയെ(180) വീഴ്ത്തി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഒമ്പതാം വിക്കറ്റില്‍ ടോഡ് മര്‍ഫിയും(41), നേഥന്‍ ലിയോണും(34) ചേര്‍ന്ന് 70 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓസ്‌ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചു.

ഇരുവരെയും പുറത്താക്കി അശ്വിനാണ് ഓസീസ് ഇന്നിംഗ്‌സിന് തിരശീലയിട്ടത്.രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം ആദ്യ സെഷനില്‍ തന്നെ പാളി.

പ്രതിരോധിച്ചു നിന്ന ഖവാജക്കൊപ്പം അടിച്ചു തകര്‍ത്ത കാമറൂണ്‍ ഗ്രീന്‍ സെഞ്ചുറി നേടിയതോടെ ആദ്യ സെഷനില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കായില്ല. ലഞ്ചിനുശേഷം ടെസ്റ്റിലെ തന്‍റെ കന്നി സെഞ്ചുറി നേടിയ ഗ്രീന്‍ അഞ്ചാം വിക്കറ്റില്‍ ഖവാജക്കൊപ്പം 208 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഗ്രീനിനെ(114) വിക്കറ്റിന് പിന്നില്‍ കെ എസ് ഭരതിന്‍റെ കൈകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.

ലെഗ് സ്റ്റംപിലേക്ക് പോയ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ഗ്രിനിനെ ഭരത് അത്യുജ്ജ്വല ക്യാച്ചില്‍ കൈയിലൊതുക്കി. അതേ ഓവറില്‍ അശ്വിനെതിരെ വമ്പനടിക്ക് ശ്രമിച്ച അലക്‌സ് ക്യാരി അക്കൗണ്ട് തുറക്കും മുമ്പ് അക്‌സര്‍ പട്ടേലിന്‍റെ കൈയിലൊതുങ്ങി. അഞ്ച് പന്തുകളുടെ ഇടവേളയില്‍ രണ്ട് വിക്കറ്റ് വീണതോടെ ഓസീസ് തകരുമെന്ന് കരുതിയെങ്കിലും ഖവാജ ഒരറ്റം കാത്തു.

ക്യാരിക്ക് ശേഷം ക്രീസിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ(6) അശ്വിന്‍റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ശ്രേയസ് പിടിച്ചു പുറത്താക്കി. ഖവാജയ്‌ക്കൊപ്പം ലയണ്‍ ഓസീസിനെ 400 കടത്തി.ചായക്ക് ശേഷം ഖവാജയെ(180) അക്‌സര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ ഓസീസ് ടോട്ടല്‍ 409. എന്നാല്‍ ഏകദിനശൈലിയില്‍ ബാറ്റ് വീശിയ ടോഡ് മര്‍ഫിയും പിന്തുണ നല്‍കിയ ലയണും ചേര്‍ന്ന് ഓസ്‌ട്രേലിയയെ 450 കടത്തി.ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. വിക്കറ്റ് കളയാതെ പിടിച്ചുനിന്ന് എത്രത്തോളം റണ്‍സ് കണ്ടെത്താനാകും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാധ്യതകള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com