

കാറ്റി പെറി, ജസ്റ്റിൻ ട്രൂഡോ
ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരം കാണാനെത്തിയ മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരേ വിമർശനം രൂക്ഷം. സ്വന്തം രാജ്യത്തിന്‍റെ മത്സരം കാണാൻ പോകാതെ കാമകിയുടെ രാജ്യത്തിന്‍റെ മത്സരം കാണാൻ പോയതാണ് വിമർശനങ്ങൾക്ക് കാരണമായത്. പിന്നാലെ വിമർശനങ്ങൾക്ക് പ്രതികരണവുമായി ട്രൂഡോ തന്നെ രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് ലോസ് ആഞ്ചലസിൽ യുഎസ്എയും പരാഗ്വേയും തമ്മിലുള്ള മത്സരം നടന്നത്. പോപ് താരവും കാമുകിയുമായ കാറ്റി പെറിയ്ക്കൊപ്പമാണ് ട്രൂഡോ മത്സരം കാണാനെത്തിയത്. കാമുകിയുടെ ടീമായ യുഎസ്എയ്ക്ക് പിന്തുണയുമായാണ് ഇരുവരും എത്തിയത്. സ്വന്തം മണ്ണിൽവച്ച് സ്വന്തം രാജ്യത്തിന്‍റെ ചരിത്ര പോരാട്ടം ഒഴിവാക്കിക്കൊണ്ടാണ് ട്രൂഡോ കാറ്റി പെറിക്കൊപ്പം ലോസ് ആഞ്ചലസിൽ എത്തിയത്. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്.
കനേഡിയൻ ഫുട്ബോൾ ടീം ആരാധകർ ട്രൂഡോയ്ക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കാമുകിയ്ക്കു വേണ്ടി സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞു എന്നായിരുന്നു വിമർശനം. ഇതോടെയാണ് പ്രതികരണവുമായി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയത്. ചിലസമയത്ത് കാമുകിയെ പിന്തുണയ്ക്കുന്ന കാമുകനാകേണ്ടിവരും. പക്ഷേ ഞാൻ ഏത് രാജ്യം കപ്പെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാം. കാനഡയുടെ പതാകയ്ക്കൊപ്പം ജസ്റ്റിൻ ട്രൂഡോ എക്സിൽ കുറിച്ചു.