

റൊണാൾഡോയെ തൊട്ടാൽ കളി മാറും; നടന്നത് യുദ്ധം, 16 മഞ്ഞക്കാർഡും 4 റെഡ് കാർഡും, വൈറലായി വിഡിയോ|Video
ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗംഭീര തിരിച്ചു വരവിനെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് ആരാധകർ. അതിനിടെ റൊണാൾഡോയ്ക്കു പരുക്കു പറ്റിയ പഴയൊരു കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 2006ൽ ജർമനിയിലെ ന്യൂറംബർഗിൽ വച്ചു പോർച്ചുഗലും നെതർലൻഡും തമ്മിൽ നടന്ന കളിയുടെ പ്രധന ഭാഗങ്ങൾ എഡിറ്റ് ചെയ്തു ചേർത്ത വിഡിയോയാണ് വൈറലാകുന്നത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ നെതർലൻഡ് താരം ഖാലിദിന്‍റെ ഫൗളിൽ റൊണാൾഡോക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കടുത്ത വേദന സഹിക്കാനാകാതെ കണ്ണീരോടെയാണ് താരം കളം വിട്ടത്. തൊട്ടു പിന്നാലെ നെതർലൻഡ്സിനെതിരേ അസാധാരണാം വിധം ആക്രമണോത്സുകരായാണ് പോർച്ചുഗൽ കളിച്ചത്. അക്ഷരാർഥത്തിൽ മൈതാനം യുദ്ധക്കളമായി മാറുകയായിരുന്നു.
90 മിനിറ്റിനുള്ളിൽ 16 മഞ്ഞക്കാർഡുകളും നാല് റെഡ് കാർഡുകളുമാണ് റഫറിയായിരുന്ന വൈലന്‍റൈൻ ഇവാനോവ് എടുത്തു വീശിയത്. ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആക്രമണോത്സുകമായ മത്സരമായിരുന്നു അത്. നിരന്തരമായി നിരവധി ഫൗളുകളും കൈയേറ്റങ്ങളുമാണ് കളിക്കിടെയുണ്ടായത്. പിന്നീട് ന്യൂറംബർഗ് യുദ്ധം എന്ന പേരിലാണ് ആ മത്സരം അറിയപ്പെട്ടിരുന്നതു പോലും. മത്സരത്തിൽ ഒരു ഗോളിന് പോർച്ചുഗൽ വിജയിച്ച് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.