വാംഖഡെയില്‍ സൂര്യനുദിച്ചു; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് 27 റൺസ് വിജയം

വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി
വാംഖഡെയില്‍ സൂര്യനുദിച്ചു; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് 27 റൺസ് വിജയം

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിൻ്റെ പടുകൂറ്റന്‍ സ്കോര്‍ കീഴടക്കാൻ ഗുജറാത്ത് ടൈറ്റന്‍സിനായില്ല. 27 റൺസിൻ്റെ പരാജയമാണ് ഹാർദിക്കിനും കൂട്ടർക്കും ഏറ്റുവാങ്ങേണ്ടി വന്നത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്നിത്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഐപിഎല്ലിൽ കന്നി സെഞ്ചുറി നേടി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈക്ക് നെടുംതൂണായത്. വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.

ഗുജറാത്തിനായി റാഷിദ് ഖാനും(32 പന്തിൽ 79) ഡേവിഡ് മില്ലറും(26 പന്തിൽ 41) പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പത്ത് സിക്സും 3 ഫോറുമാണ് റാഷിദ് അടിച്ചുകൂട്ടിയത്. നാലോവറിൽ 30 റൺസ് വഴങ്ങി റാഷിദ് ഖാൻ നാല് വിക്കറ്റുകളും റാഷിദ് നേടി.

മറുപടി ബാറ്റിങ്ങിൽ ആദ്യത്തെ 4 ഓവറിനുള്ളിൽ 3 വിക്കറ്റുകൾ ഗുജറാത്തിന് നഷ്ടമായി. വൃദ്ധിമാൻ സാഹയെയും(2) ഹാർദിക്കിനെയും(4) ഗില്ലിനെയുമാണ്(6) മുംബൈ ആദ്യം തന്നെ വീഴ്ത്തിയത്. പിന്നീട് എത്തിയ വിജയ് ശങ്കറിനെ(29) പിയുഷ് ചൗള ബൗൾഡാക്കുകയായിരുന്നു. അഭിനവ് മനോഹർ(2)

രാഹുൽ തെവാത്തിയ(14) നൂർ അഹമ്മദ്(1) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മുംബൈക്കായി ആകാശ് മദ്വാൽ സുപ്രധാനമായ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ചൗള, കാർത്തികേയ എന്നിവർ 2 വിക്കറ്റു വീതവും വീഴ്ത്തി.

വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നു പറയുന്നതുപോലെയാണ് മുംബൈ ബാറ്റര്‍മാരുടെ കാര്യം. മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങി ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ നിര്‍ത്തിയിടത്തുനിന്നു തുടങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. കേവലം 49 പന്തിൽ 11‍ ബൗണ്ടറിയും 6 സിക്സുമടക്കം 103 റൺസുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 6.1 ഓവറില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ മൂന്നു ബൗണ്ടറിയുടെയും രണ്ട് സിക്സിന്‍റെയും അകമ്പടിയില്‍ 18 ന്തില്‍ 29 റണ്‍സും ഇഷാന്‍ 20 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്സുമടക്കം 31 റണ്‍സെടുത്തു. മലയാളി താരം വിഷ്ണു വിനോദിനു ലഭിച്ച അവസരം അദ്ദേഹവും മുതലാക്കി. 20 പന്തില്‍ രണ്ടു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 30 റണ്‍സാണ് വിഷ്്ണു അടിച്ചുകൂട്ടിയത്. നെഹാല്‍ വധേര ഏഴു പന്തില്‍ 15 റണ്‍സെടുത്തു. ഗുജറാത്തിനു വേണ്ടി റഷീദ് ഖാന്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com