മെസിക്ക് മയാമിയിൽ അരങ്ങേറ്റം, ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം സഹിതം

മെസിയുടെ വരവില്‍ അമെരിക്കയിലെ സോക്കര്‍ പ്രേമികള്‍ ഇളകിമറിയുന്നു
ഇന്‍റർ മയാമിയുടെ ക്യാംപെയ്ൻ.
ഇന്‍റർ മയാമിയുടെ ക്യാംപെയ്ൻ.
Updated on

മയാമി: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമി അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസി ആരാധകര്‍ക്ക് മുന്നില്‍ അവതരച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു പരിപാടികള്‍. മെസിയുടെ വരവില്‍ അമെരിക്കയിലെ സോക്കര്‍ പ്രേമികള്‍ ഇളകിമറിയുകയാണ്. അക്ഷരാര്‍ഥത്തില്‍ മെസി തരംഗത്തിലാണ് അമേരിക്ക. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മെസിയുടെ വരവോടെ അമെരിക്കല്‍ സോക്കര്‍ ലീഗ് ലോക ശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ്. അതുകൊണ്ടുുതന്നെ കെങ്കേമമായ രീതിയിലാണ് മെസിയെ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.

മെസിക്കൊപ്പം ബാഴ്‌സലോണ വിട്ടെത്തുന്ന സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും ഇന്‍റര്‍ മയാമി ആരാധകര്‍ക്ക് മുന്നിലെത്തിച്ചു. 'ദി അണ്‍വീല്‍' എന്നാണ് പരിപാടിയുടെ പേര്. ഇന്‍റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആര്‍ വി പിങ്ക് സ്റ്റേഡിയത്തില്‍ ഷക്കീറ, ബാഡ് ബണ്ണി തുടങ്ങിയവരുടെ സംഗീതവിരുന്നുമുണ്ടായിരുന്നു.

മെസി ഇന്‍റര്‍ മയാമിയുടെ സഹ ഉടമ?

പിഎസ്ജിയിലെ രണ്ട് വര്‍ഷം കരാര്‍ പൂര്‍ത്തിയാക്കി വരുന്ന മെസിക്ക് 2025 സീസണിന്‍റെ അവസാനം വരെ ഇന്‍റര്‍ മയാമിയുമായി കരാറായി. വര്‍ഷം 60 മില്യണ്‍ ഡോളറായിരിക്കും മെസിയുടെ പ്രതിഫലം. അതായത് 492 കോടി രൂപ. മെസിക്ക് 2025 സീസണിന്‍റെ അവസാനം വരെ ഇന്‍റര്‍ മയാമിയുമായി കരാറുണ്ടാകും.കൂടുതല്‍ കരാര്‍ വ്യവസ്ഥകളുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. മെസിക്ക് ക്ലബില്‍ സഹഉടമസ്ഥാവകാശം ഉള്‍പ്പടെയുണ്ടെന്നാണ് വിവരം. ഡേവിഡ് ബക്കാമിന്‍റെ പ്രത്യേക താത്പര്യപ്രകാരമാണ് മെസിക്ക് സഹ ഉടമസ്ഥാവകാശം ക്ലബ് നല്‍കുന്നത്. മൂന്ന് വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മുപ്പത്തിയാറുകാരനായ താരത്തെ ക്ലബിലെത്തിച്ചിരിക്കുന്നത് എന്ന് ഇന്‍റര്‍ മയാമി ഉടമ യോര്‍ഗെ മാസ് വ്യക്തമാക്കി. കരിയറിലെ പുതിയ ചുവടുവെപ്പായി അമേരിക്കയിലെ ഇന്‍റര്‍ മയാമിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് മെസി പറഞ്ഞു. 'മികച്ച ഫുട്‌ബോള്‍ പദ്ധതി തയ്യാറാകുന്നതിനുള്ള സുവര്‍ണാവസരമാണിത്. എന്‍റെ പുതിയ വീടായ ഇവിടെ ക്ലബിന്‍റെ പുതിയ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാനുള്ള വ്യഗ്രതയിലാണ് ഞാന്‍' എന്നും മെസി കൂട്ടിച്ചേര്‍ത്തു. മുന്‍ ക്ലബായ ബാഴ്‌സയുടെയും സൗദി പ്രോ ലീഗില്‍ നിന്നുള്ള വമ്പന്‍ ഓഫറും നിരസിച്ചാണ് മേജര്‍ സോക്കര്‍ ലീഗിലേക്ക് മെസി ചേക്കേറിയത്. പ്രഥമ ലീഗ് കപ്പില്‍ കളിച്ച് ജൂലൈ 21ന് മെസി ഇന്‍റര്‍ മയാമിക്കായി അരങ്ങേറും.

ബാഴ്‌സയില്‍ സഹതാരങ്ങളായിരുന്ന സെര്‍ജിയോ ബുസ്‌കറ്റ്‌സും ജോര്‍ഡി ആല്‍ബയും മയാമിയില്‍ മെസിക്കൊപ്പം ഒരുമിക്കും. പിഎസ്ജിയിലെ രണ്ട് വര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് മെസി, ഡേവിഡ് ബെക്കാമിന്‍റെ സഹ ഉടമസ്ഥതയിലുള്ള ഇന്‍റര്‍ മയാമിയില്‍ എത്തിയത്. വെള്ളിയാഴ്ച ക്രൂസ് അസുളിനെതിരെയാണ് ഇന്‍റര്‍ മയാമിയില്‍ മെസിയുടെ അരങ്ങേറ്റ മത്സരം. കരിയറിലെ പുതിയ ചുവടുവെപ്പായി അമേരിക്കയിലെ ഇന്‍റര്‍ മയാമിയിലേക്ക് ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ലിയോണല്‍ മെസി പറഞ്ഞു.

മെസി മേജര്‍ ലീഗ് സോക്കറിലേക്ക് വരുന്നതിന്‍റെ സന്തോഷം ഇന്‍റര്‍ മയാമി സഹ ഉടമ ഡേവിഡ് ബെക്കാമും ടൂര്‍ണമെന്‍റ് സംഘാടകരും പങ്കുവെച്ചിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്പ് മയാമിയില്‍ പുതിയ ക്ലബ് തുടങ്ങുമ്പോള്‍, ലോകത്തെ മികച്ച താരങ്ങളെ എത്തിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇന്നാ സ്വപ്നം സഫലീകരിക്കപ്പെട്ടിരിക്കുന്നു. ലിയോയെ പോലെ പ്രതിഭാസമ്പന്നനായ താരം ക്ലബിലെത്തിയതില്‍ സന്തോഷമുണ്ട്.

നല്ല സുഹൃത്തായ മെസിയെയും കുടുംബത്തേയും ഇന്‍റര്‍ മയാമിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഞങ്ങളുടെ ദൗത്യത്തിന്‍റെ അടുത്ത ഘട്ടം തുടങ്ങുകയായി. മെസി മൈതാനത്തിറങ്ങുന്നത് കാണാനായി അക്ഷമനായി കാത്തിരിക്കുകയാണ്' എന്നും ടീം സഹ ഉടമ ഡേവിഡ് ബെക്കാം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com