നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്

വഴിയൊരുക്കാൻ ക്ലബ് സഹായം തേടിയിരിക്കുന്നത് കാസിമിറോയോട്
നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്

പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ ടീമിനൊപ്പം കൂട്ടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാസിമിറോയോട് സഹായം അഭ്യര്‍ഥിച്ചു. ഇതോടെ അടുത്ത സീസണില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി പന്തുതട്ടിയേക്കുമെന്നാണ് കരുതുന്നത്. നെയ്മറെ സ്വന്തമാക്കാനായി യുണൈറ്റഡ് കഴിഞ്ഞ കുറെ നാളുകളായി ശ്രമിക്കുന്നുണ്ട്. അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ലോണിലെങ്കിലും ടീമിലെത്തിക്കാനാണ് നീക്കം.

പിഎസ്ജി താരത്തെ വില്‍ക്കില്ലെങ്കില്‍ ശമ്പളം പൂര്‍ണമായും ഏറ്റെടുത്ത് ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാമെന്നും യുണൈറ്റഡ് ആലോചിക്കുന്നു. അടുത്ത ചാംപ്യന്‍സ് ലീഗിന് യുണൈറ്റഡ് യോഗ്യത ഉറപ്പാക്കിയാല്‍ ടീം ശക്തിപ്പെടുത്താന്‍ കോച്ച് എറിക് ടെന്‍ഹാഗിന് ഇത്തവണ 500 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍ നടത്താനുള്ള അനുമതി ക്ലബ്ബ് മാനേജ്മെന്‍റ് നല്‍കിയേക്കുമെന്നാണ് സൂചന. കാസിമിറോയും നെയ്മറുമായി ചര്‍ച്ച നടത്തും.

നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലാണ് നെയ്മര്‍ കളിക്കുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ നെയ്മര്‍ ടീം വിടുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. നെയ്മറുടെ ഏജന്‍റുമായി കാസിമിറോ ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ചെല്‍സിയും ന്യുകാസില്‍ യുണൈറ്റഡും നെയ്മാറിനെ സ്വന്തമാക്കാന്‍ നീക്കം തുടങ്ങിയിരുന്നു. 2017 മുതല്‍ പിഎസ്ജി താരമായ നെയ്മര്‍, കിലിയന്‍ എംബപ്പെയുമായി അസ്വാരസ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തിലാണ് നെയ്മര്‍ ടീം വിടാന്‍ ആലോചിക്കുന്നത്. ലിയോണല്‍ മെസിയും സീസണില്‍ പിഎസ്ജി വിടുമെന്നുറപ്പാണ്.നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് യുണൈറ്റഡ് നടത്തുന്നത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്‍റെ നേതൃത്വത്തില്‍ ടീം ഇതിനോടകം കാറബാവോ കപ്പ് നേടിക്കഴിഞ്ഞു. എഫ്.എ കപ്പിന്‍റെ ഫൈനലിലും പ്രവേശിച്ചു. പ്രീമിയര്‍ ലീഗില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്‍റ് മാത്രം നേടിയാല്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com