രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം

ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെ 72 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്
രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജകലയുമായി രാജസ്ഥാന്‍ റോയല്‍സും നായകന്‍ സഞ്ജുവും. സഞ്ജു സാംസണിന്‍റെയും അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍മാരായ ജോസ് ബട്ലറുടെയും യശസ്വി ജയ്‌സ്വാളിന്‍റെയും മികവില്‍ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെ 72 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു.

204 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഹൈദരാബാദിനു പക്ഷേ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാലോവറിൽ കേവലം 17 റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ യുസ്വേന്ദ്രചാഹലിന്‍റെ പ്രകടനമാണ് ഹൈദരാബാദിനെ തകർത്തത്. ജോസ് ബട്‌ലർ രണ്ടും ജാസൻ ഹോൾഡർ ഒരു വിക്കറ്റും നേടി. 32 റൺസ് നേടി പുറത്താകാതെനിന്ന അബ്ദുൾ സമദും 27 റൺസ് നേടിയ മായങ്ക് അഗർവാളും മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. ബോളർ ഉമ്രാൻ മാലിക് എട്ടു പന്തിൽ 19 റൺസ് നേടി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍മാരായ ജോസ് ബട്ലറുടെയും യശസ്വി ജയ്‌സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ബട്ലര്‍ 22 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ യശസ്വി 37 പന്തില്‍ 54ഉം സഞ്ജു 32 പന്തില്‍ 55 റണ്‍സും അടിച്ചു.

ഹൈദരാബാദിനായി ഫസല്‍ഹഖ് ഫാറൂഖിയും നടരാജനും രണ്ട് വിക്കറ്റ് വീതമെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി യശസ്വി ജയ്‌സ്വാള്‍ ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച് വെടിക്കെട്ടിന് തിരി കൊളുത്തി. ഭുവനേശ്വര്‍ കുമാറിന്‍റെ മൂന്നാം ഓവറില്‍ ബട്ലര്‍, സിക്‌സ് അടിച്ചു തുടങ്ങിവെച്ചപ്പോള്‍ രണ്ട് ബൗണ്ടറി കൂടി അടിച്ച് ആ ഓവറില്‍ 17 റണ്‍സടിച്ച ജയ്സ്വാള്‍ ആളിക്കത്തി.

വാഷിംഗ്ട്ണ്‍ സുന്ദര്‍ എറിഞ്ഞ നാലാം ഓവറിലെ ആദ്യ രണ്ട് പന്തും തുടര്‍ച്ചയായി രണ്ട് സിക്‌സ് പറത്തിയ ബട്ലര്‍ക്കൊപ്പം ബൗണ്ടറിയടിച്ച് ജയ്സ്വാളും ചേര്‍ന്നപ്പോള്‍ രാജസ്ഥാന്‍ അടിച്ചെടുത്തത് 19 റണ്‍സ്. അഞ്ചാം ഓവര്‍ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ച് വരവേറ്റ ബട്ലര്‍ ആ ഓവറില്‍ നേടിയത് 17 റണ്‍സ്.പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഫസല്‍ഹഖ് ഫാറൂഖിയെയും ബൗണ്ടറിയടിച്ച് സ്വീകരിച്ച ബട്ലര്‍ മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറി നേടി 20 പന്തില്‍ അർധസെഞ്ചുറിയിലെത്തി. ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ബട്ലര്‍ അര്‍ധസെഞ്ചുറി തികച്ചത്.

അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം ഒരു ബൗണ്ടറി കൂടി നേടിയ ബട്ലര്‍ 22 പന്തില്‍ 54 റണ്‍സെടുത്ത് മടങ്ങി. പവര്‍ പ്ലേയില്‍ രാജസ്ഥാന്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സടിച്ചു.ജോസ് ബട് ലറാണ് ആദ്യം പുറത്തായത്.

പിന്നാലെയെത്തിയ സഞ്ജുവും നിരാശപ്പെടുത്തിയില്ല. ബട്ലറും യശസ്വിയും തുടങ്ങിവെച്ച വെടിക്കെട്ട് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഏറ്റെടുത്തതോട രാജസ്ഥാന്‍ ഒമ്പതോവറില്‍ 100 കടന്നു. സഞ്ജുവിനൊപ്പം യശസ്വിയും ചേര്‍ന്നതോടെ രാജസ്ഥാന്‍ അതിവേഗം മുന്നോട്ട് കുതിച്ചു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ജയ്സ്വാളിനെ ഫസല്‍ ഫാറൂഖി പുറത്താക്കുമ്പോള്‍ രാജസ്ഥാന്‍ 13ാം ഓവറില്‍ 139 ല്‍ എത്തിയിരുന്നു. യശസ്വിക്ക് പകരമെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(2) ഉമ്രാന്‍ മാലിക് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പിന്നീടെത്തിയ റയാന്‍ പരാഗിനെ(7) നടരാജന്‍ പുറത്താക്കി.

പിന്നാലെ 28 പന്തില്‍ സഞ്ജു അര്‍ധസെഞ്ചുറിയിലെത്തി. ഇതോടെ കഴിഞ്ഞ നാല് ഐപിഎല്‍ സീസണിലും അര്‍ധസെഞ്ചുറിയോടെ സീസണ് തുടക്കമിട്ടുവെന്ന റെക്കോര്‍ഡ് സഞ്ജുവിന് സ്വന്തമായി.പതിനെട്ടാം ഓവറില്‍ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ സഞ്ജുവിനെ ബൗണ്ടറിയില്‍ അഭിഷേക് ശര്‍മ പിടികൂടി.

32 പന്തില്‍ 55 റണ്‍സടിച്ച സഞ്ജു മൂന്ന് ഫോറും നാല് സിക്‌സും പറത്തി. സഞ്ജു പുറത്തായതോടെ അവസാന രണ്ടോവറില്‍ 17 റണ്‍സെ രാജസ്ഥാന് നേടാനായുള്ളു. ഹെറ്റ്‌മെയര്‍ 16 പന്തില്‍ 22 റണ്‍സും അശ്വിന്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ ഇരട്ട വിക്കറ്റുമായി ട്രെന്‍ഡ് ബോള്‍ട്ട് കനത്ത പ്രഹരം നല്‍കി. അക്കൗണ്ട് തുറക്കും മുന്നേ അഭിഷേക് ശര്‍മ്മയും രാഹുല്‍ ത്രിപാഠിയും പുറത്താകുമ്പോള്‍ ടീം സ്കോറും പൂജ്യം. കോടികള്‍ മുടക്കി കൊണ്ടുവന്ന ഹാരി ബ്രൂക്കും(13) പ്രതീക്ഷ കാത്തില്ല. യുസ്‌വേന്ദ്ര ചഹലിനായിരുന്നു വിക്കറ്റ്. പിന്നാലെ വാഷിംഗ്‌ടണ്‍ സുന്ദറിനെ(1) ജേസന്‍ ഹോള്‍ഡറും ഗ്ലെന്‍ ഫിലിപ്‌സിനെ(8) രവിചന്ദ്ര അശ്വിനും മായങ്ക് അഗര്‍വാളിനെ(27) ചഹലും മടക്കിയതോടെ സണ്‍റൈസേഴ്‌സ് 11 ഓവറില്‍ 52-6 എന്ന നിലയില്‍ തകര്‍ന്നു. പിന്നെ അവർക്ക് കരകയറാനായില്ല.

ജോസ് ബട്ലര്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്‍റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവരാണ് രാജസ്ഥാൻ നിരയിലെ നാലു വിദേശ താരങ്ങള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com