നെയ്മറുടെ കരിയറിന് അവസാനം?

2026 ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാലിന് പരുക്കേറ്റത്
neymar
neymar

റിയോ ഡി ജനെയ്റോ: ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം, ബ്രസീല്‍ കണ്ട് എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍, സാക്ഷാല്‍ നെയ്മറുടെ കരിയറിനെ അവസാനമാകുന്നു എന്ന ആശങ്ക. പരുക്ക് മൂലം സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമെരിക്ക ടൂര്‍ണമെന്‍റും നഷ്ടമാകും. 2024 ജൂണിലാണ് ടൂര്‍ണമെന്‍റ് നടക്കേണ്ടത്.

അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മര്‍ക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി. ഇതോടെ നെയ്മര്‍ക്ക് ഇനി ബ്രസീലിനായി ഒരു മികച്ച ടൂര്‍ണമെന്‍റ് കളിക്കാനായേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2026 ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാലിന് പരുക്കേറ്റത്.

പരുക്കേറ്റ നെയ്മര്‍ കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്. പിന്നീട് പരുക്ക് രൂക്ഷമാവുകയും വിദഗ്ധ ചികിത്സ തേടുകയുമാണുണ്ടായത്. അമേരിക്കയിലാണ് 2024ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ നടക്കുന്നത്. നിലവില്‍ ഫോമിന്‍റെ ഏഴയലത്തല്ലാത്ത ഒരു ടീം കോപ്പ അമെരിക്ക തിരിച്ചുപിടിക്കുക എന്നത് നെയ്മറുടെ അഭാവത്തില്‍ വളരെ ദുഷ്‌കരമാകുമെന്നാണ് ആരാധകരുടെ ആശങ്ക. 2023 ഒക്ടോബര്‍ 17 ഉറുഗ്വെയ്ക്ക് എതിരായ ഫിഫ ലോകകപ്പ് മത്സരത്തിനിടെ നെയ്മറുടെ ഇടത്തേ കാല്‍മുട്ടില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതോടെ ബ്രസീലിന്‍റെ മറ്റ് മത്സരങ്ങളും ക്ലബ് ഫുട്‌ബോളില്‍ സൗദിയില്‍ അല്‍ ഹിലാലിന്‍റെ മത്സരങ്ങളും സൂപ്പര്‍ താരത്തിന് നഷ്ടമായി.

2024 ജൂണ്‍ 20ന് കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കാനാകുമ്പോഴേക്ക് നെയ്മര്‍ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനാവില്ല എന്ന ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാറുടെ വാക്കുകള്‍ അതിനാല്‍തന്നെ ആരാധകര്‍ക്ക് വലിയ നിരാശ വാര്‍ത്തയാണ്. നെയ്മറുടെ തിരിച്ചുവരവ് അടുത്ത വര്‍ഷം ഓഗസ്റ്റ് മാസത്തിലുണ്ടാകുമെന്ന് ലാസ്മര്‍ വ്യക്തമാക്കിയത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്ന് പറയുക വയ്യ. കരിയറില്‍ പല വട്ടം പരുക്കിനോട് പടവെട്ടി വിജയിച്ച ചരിത്രമാണ് നെയ്മര്‍ക്ക് പറയാനുള്ളത്.

ബ്രസീലിനു വേണ്ടി 129 മത്സരങ്ങള്‍ കളിച്ച നെയ്മര്‍ 79 ഗോളുകള്‍ നേടിയിട്ടുണട്. 2024ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീലിന്‍റെ സ്ഥാനം. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നിവരില്‍ ഒരു ടീമും ബ്രസീലിന്‍റെ ഗ്രൂപ്പില്‍ വരും. കോപ്പ അമേരിക്കയ്ക്ക് തൊട്ടുമുമ്പ് 2024 ജൂണ്‍ എട്ടിന് മെക്സിക്കോയുമായി മഞ്ഞപ്പടയ്ക്ക് സന്നാഹ മത്സരമുണ്ട്. അതിനു ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അരങ്ങേറും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com