ഇറാൻ-ഇസ്രയേൽ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിക്കാൻ സാധ്യത

 
Business

ഇറാൻ-ഇസ്രയേൽ സംഘർഷം; ക്രൂഡ് ഓയിൽ വില കുതിക്കാൻ സാധ്യത

ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിരോധിച്ചാൽ അതു രാജ്യാന്തര ഇന്ധനവിപ‍ണിയെ ദോഷകരമായി ബാധിക്കും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ ബാരലിന് 110 ഡോളർ വരെയാകാമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇറാനിലെ ക്രൂഡ് ഓയിൽ രാജ്യാന്തര വിപണിയിലേക്ക് എത്തിയിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് വഴിയാണ് ലോകത്തിന്‍റെ 20 ശതമാനം എണ്ണ വ്യാപാരവും നടക്കുന്നത്.

ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിരോധിച്ചാൽ അതു രാജ്യാന്തര ഇന്ധനവിപ‍ണിയെ ദോഷകരമായി ബാധിക്കും. ഇന്ത്യയിൽ ആവശ്യമുള്ള 89 ശതമാനം ക്രൂഡ് ഓയിലും ഇറക്കു മതി ചെയ്യുകയാണ്. അതു കൊണ്ടു തന്നെ ക്രൂഡ് ഓയിൽ വർധന ഇന്ത്യൻ വിപണിയെ പ്രത്യക്ഷമായി തന്നെ ബാധിക്കും.

യുഎസ് സൈനികർ പശ്ചിമേഷ്യൻ മേഖലയിൽ സൈനിക വിന്യാസം ആരംഭിച്ചതിനു തൊട്ടു പിന്നാലെ തന്നെ ക്രൂഡ് ഓയിൽ വില 10 ശതമാനത്തോളം വർധിപ്പിച്ചു.

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ചു; 18 പേർ വെന്തു മരിച്ചു, 6 പേർക്ക് ഗുരുതര പരുക്ക്

ഇറാൻ - ഇസ്രയേൽ സംഘർഷം; നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി

സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി; സേനയിൽ 51 അധിക തസ്തികകള്‍

രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി തമിഴ്നാട്ടിൽ; ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രചരണം!