3 വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ പശുക്കൾക്കും ഇൻഷുറൻസ് 
Business

3 വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ പശുക്കൾക്കും ഇൻഷുറൻസ്

കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇരിങ്ങാലക്കുട: കേരളത്തിലെ എല്ലാ പശുക്കൾക്കും അടുത്ത മൂന്ന് സാമ്പത്തിക വർഷത്തിനുള്ളിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അവർ വ്യക്തമാക്കി.

കല്ലേറ്റുംകരയിലുള്ള കേരള ഫീഡ്സ് ആസ്ഥാനത്ത് പശുക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള ഫീഡ്സാണ് ഇവിടെ സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഒമ്പത് ക്ഷീര കർഷകർക്ക് മന്ത്രി ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മന്ത്രി ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷയായിരുന്നു. കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, എംഡി ഡോ. ബി. ശ്രീകുമാർ, അസിസ്റ്റന്‍റ് ജനറൽ മാനെജർ ഉഷ പദ്മനാഭൻ, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ജോജോ, ആർട്ട്കോ എംഡി സി.വി. മാത്യു തുടങ്ങിയവരും പങ്കെടുത്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ