Business

പാപ്പർ ഹർജിയുമായി ഗോ ഫസ്റ്റ് എയർലൈൻസ്

കടുത്ത സാമ്പത്തിക പ്രതിസന്ധി. ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് എല്ലാ സർവീസുകളും റദ്ദാക്കി. കമ്പനിക്ക് ഡിജിസിഎ നോട്ടീസ്.

MV Desk

മുംബൈ: വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസ് ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് എല്ലാ സർവീസുകളും റദ്ദാക്കി. ഇതിനു പുറമേ കമ്പനി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ മുൻപാകെ പാപ്പർ ഹർജിയും ഫയൽ ചെയ്തിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം.

ദൗർഭാഗ്യകരമായ തീരുമാനമാണെങ്കിലും കമ്പനിയുടെ താത്പര്യം സംരക്ഷിക്കാൻ അത് അനിവാര്യമായിരുന്നു എന്ന് എയർലൈൻ മേധാവി കൗശിക് ഖോന. അയ്യായിരം ജീവനക്കാരുള്ള സ്ഥാപനമാണ് ഗോ ഫസ്റ്റ്.

ഇതിനിടെ, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് വിമാന സർവീസുകൾ റദ്ദാക്കിയതിന് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഗോ ഫസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയടിട്ടുണ്ട്.

ഗണഗീതം ആലപിച്ച് ബിജെപിക്കാർ, വന്ദേമാതരം പറഞ്ഞ് ശ്രീലേഖ; തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചെയ്തത് 100 പേർ

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

മെസിയെ ഇന്ത‍്യയിലെത്തിക്കാൻ ചെലവാക്കിയത് കോടികൾ

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു