Nirmala Sitharaman file image
Business

പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ വരാത്തത് സംസ്ഥാനങ്ങളുടെ എതിർപ്പ് കാരണം: നിർമല

ഇവയെയും അന്നു തന്നെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നിരുന്നു എങ്കിലും ജിഎസ്‌ടി പ്രകാരമുള്ള കുറഞ്ഞ നികുതി ഈടാക്കുന്നത് പിന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു

ന്യൂഡൽഹി: പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ ( GST ) പരിധിയിൽ വരണമെന്നു തന്നെയാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാടെന്നും, സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

ഇക്കാര്യത്തിൽ വിവിധ സംസ്ഥാന സർക്കാരുകൾ സമവായത്തിലെത്താത്തതാണ് തീരുമാനം നടപ്പാക്കാൻ സാധിക്കാത്തതിനു കാരണമെന്നും അവർ വ്യക്തമാക്കി.

2017 ജൂലൈ ഒന്നിന് ജിഎസ്‌ടി പ്രാബല്യത്തിൽ വന്നപ്പോൾ അഞ്ച് ഇനങ്ങളെയാണ് അതിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യുവൽ എന്നിവയാണത്. യഥാർഥത്തിൽ ഇവയെയും അന്നു തന്നെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നിരുന്നു എങ്കിലും ജിഎസ്‌ടി പ്രകാരമുള്ള കുറഞ്ഞ നികുതി ഈടാക്കുന്നത് പിന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ