Sensex crossed 70,000 for the first time in history
Sensex crossed 70,000 for the first time in history 
Business

ചരിത്രത്തിൽ ആദ്യമായി സെന്‍സെക്‌സ് 70,000 കടന്നു

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി സെന്‍സെക്സ് ഓഹരി സൂചിക 70,000 പിന്നിട്ടു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹകികളിലെ കുതിപ്പാണ് സുചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിച്ചത്.

ശക്തമായ സമ്പത്തിക സൂചകങ്ങൾ, അസംസ്കൃത എണ്ണയുടെ വിലയിൽ ഇടിവ്, ആഗോള തലത്തിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ ചലിപ്പിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ വിപണി മികച്ച നേട്ടത്തിൽ മുന്നോട്ടു പോവുകയാണ്.

നിലവില്‍ 200 പോയിന്‍റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. ഒഎന്‍ജിസി, എസ്ബിഐ, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടേഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് മുഖ്യമായി നേട്ടം ഉണ്ടാക്കിയത്. സിപ്ല, വിപ്രോ, ഏഷ്യന്‍ പെയിന്‍റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സൺ ഫാർമ, ടൈറ്റാന്‍, മാരുതി, അപ്പോളോ ആശുപത്രി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഫാക്റ്റിന്‍റെ ലാഭം കുത്തനെ കുറഞ്ഞു

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ശനിയാഴ്ച പ്രവര്‍ത്തിക്കും

അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും