ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍റ് വിസ അവസാനിപ്പിച്ച് കാനഡ 
Education

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍റ് വിസ അവസാനിപ്പിച്ച് കാനഡ

വിദേശരാജ്യങ്ങളിൽ നിന്ന് കാനഡയിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനായാണ് പുതിയ നീക്കം.

നീതു ചന്ദ്രൻ

ഒട്ടാവ: ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍റ് വിസ അവസാനിപ്പിച്ച് കാനഡ. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതീക്ഷയർപ്പിച്ചിരുന്ന സ്റ്റുഡന്‍റ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) പ്രോഗ്രാമാണ് കാനഡ അവസാനിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. വിദ്യാർഥികൾക്ക് വേഗത്തിൽ വിസ ലഭ്യമാക്കുന്ന പദ്ധതിയായിരുന്നുവിത്.

2018ലാണ് എസ്ഡിഎസ് പ്രോഗ്രാം ആരംഭിച്ചത്. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കിയായിരുന്നു പ്രോഗ്രാം. കനേഡിയൻ ഗാരന്‍റീഡ് ഇൻവെസ്റ്റ്മെന്‍റ് സർട്ടിഫിക്കറ്റും (ജിഐസി) ഇംഗ്ലിഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ നൈപുണ്യത്തിന്‍റെ പരീക്ഷാ സ്കോറുമാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടാൻ ആവശ്യമുണ്ടായിരുന്നത്. ഇതു പ്രകാരം ആഴ്ചകൾ കൊണ്ട് വിദ്യാർഥികൾക്ക് സ്റ്റുഡന്‍റ് പെർമിറ്റ് ലഭിക്കാറുണ്ട്.

വിദേശരാജ്യങ്ങളിൽ നിന്ന് കാനഡയിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയും താമസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കാൻ ബുദ്ധിമുട്ടേറുകയും ചെയ്തതോടെ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനായാണ് പുതിയ നീക്കം. പുതിയ നയങ്ങളുടെ ഭാഗമായി 2025ൽ 4,37,000 പുതിയ സ്റ്റഡി പെർമിറ്റ് നൽകാനാണ് കാനഡ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബിരുദാനന്ത ബിരുദം അടക്കമുള്ള പഠനം ഇതിൽ ഉൾപ്പെടും.

പോസ്റ്റ് ഗ്രാജുവേഷൻ വർക് പെർമിറ്റ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കാനും നീക്കമുണ്ട്. ഭാഷാ പരീക്ഷകളിലും പഠനത്തിലും ഉയർന്ന മാർക്ക് നിർബന്ധമാക്കാനും പങ്കാളികൾക്കുള്ള വക് പെർമിറ്റുകളുടെ എണ്ണം കുറയ്ക്കാനും നീക്കമുണ്ട്.

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം

ബോളിവുഡ് താരം അമീഷ പട്ടേലിന്‍റെ വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും കവർന്നു; വീട്ടുജോലിക്കാരി അറസ്റ്റിൽ

5 മുതൽ 15 രൂപ വരെ കൂട്ടി; റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണ വില വർധിപ്പിച്ചു

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം