കോപ്പിയടി: 175 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കി Representative image
Education

കോപ്പിയടി: 175 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കി

പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും ജില്ലാ സ്ക്വാഡിന്‍റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറിയുടെ നടപടി

VK SANJU

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് 175 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. കോപ്പിയടി നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

മാര്‍ച്ചില്‍ ഇവര്‍ എഴുതിയ മുഴുവന്‍ പരീക്ഷകളുടെ ഫലവും റദ്ദാക്കിയിട്ടുണ്ട്. പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും ജില്ലാ സ്ക്വാഡിന്‍റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറിയുടെ നടപടി.

തുടര്‍ന്നുള്ള ഹിയറിങ്ങില്‍ വിദ്യാര്‍ഥികള്‍ നല്കിയ മാപ്പപേക്ഷ പരിഗണിച്ച് കര്‍ശന താക്കീതോടെ, റദ്ദ് ചെയ്ത പരീക്ഷകള്‍ എഴുതാന്‍ അവസരം നല്‍കും. ഈ വര്‍ഷത്തെ സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയില്‍ ഇവര്‍ക്ക് പങ്കെടുക്കാം. ജൂൺ 12 മുതൽ 20വരെയാണ് സേ പരീക്ഷകൾ നടക്കുക.

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

'സഞ്ജുവിന്‍റെ സംഭാവനകൾ വലുത്, പക്ഷേ നിലവിലെ ഫോമിനാണ് പ്രാധാന്യം': വിശദീകരണവുമായി ഗംഭീർ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രണ്ടു പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

"ഇറാൻ സർക്കാർ കാൻസറാണ്, പെട്ടെന്ന് അറുത്തു മാറ്റണം"; വെടിനിർത്തൽ കരാർ തീർന്നുവെന്ന് ട്രംപ്

11കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വധിച്ച് ബംഗാൾ പൊലീസ്; മൃതദേഹം പോലും കാണേണ്ടെന്ന് പ്രതിയുടെ അമ്മ