ആരുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്ന് ഇന്ദ്രൻസ് 
Entertainment

'മലയാളി നടിമാരെ പോലും അറിയില്ല, പിന്നല്ലേ ബംഗാളി നടി'; ആരുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്ന് ഇന്ദ്രൻസ്

നേതൃസ്ഥാനത്തിരിക്കുന്നവർക്കെതിരേ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.

തിരുവനന്തപുരം: ഹേമ കമ്മിഷൻ റിപ്പോർട്ടിനോടും സംവിധായകൻ രഞ്ജിത്തിനെതിരേയുള്ള ലൈംഗിക ആരോപണത്തോടും പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. എല്ലാക്കാലത്തും ഇതൊക്കെ നടക്കും. ഇടയ്ക്കോരോ എരിയും പുളിയുമൊക്കെ വേണ്ടേ അതിനു വേണ്ടിയാണ്. അതു കൊണ്ട് ഇൻഡസ്ട്രിക്ക് ദോഷമൊന്നും ഉണ്ടാകില്ല. പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. നേതൃസ്ഥാനത്തിരിക്കുന്നവർക്കെതിരേ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.

രഞ്ജിത്തിനെതിരേയുള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മലയാളി നടിമാരെ പോലും അറിയില്ല പിന്നെയല്ലേ ബംഗാളി നടിയെന്നാണ് താരം പ്രതികരിച്ചത്.

ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതു പോലെ ആരെങ്കിലും വാതിലിൽ മുട്ടിയോ എന്ന് തനിക്കറിയില്ല. താൻ മുട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാ മിഷന്‍റെ ഏഴാം ക്ലാസ് പരീക്ഷ എഴുതാനായി എത്തിയപ്പോഴാണ് ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍