ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: നിലപാടിൽ ഇളവ് വരുത്തി സെൻസർ ബോർഡ്

 

file image

Entertainment

ജാനകിക്ക് ഇനിഷ്യലുണ്ടെങ്കിൽ മതവികാരം വ്രണപ്പെടില്ല: സെൻസർ ബോർഡ് അയഞ്ഞു

സിനിമയുടെ പേര് വി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് സെൻസർ ബോർഡിന്‍റെ നിലപാട്

കൊച്ചി: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗങ്ങളിൽ ക്രോസ് വിസ്താരത്തിനിടയിൽ ജാനകി എന്ന പേര് ഒഴിവാക്കണമെന്നും സിനിമയുടെ പേര് വി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സെൻസർ ബോർഡിന്‍റെ നിലപാട്.

വി. ജാനകി എന്നോ ജാനകി വി എന്നോ ഇനിഷ്യൽ ചേർത്ത് ഉപയോഗിക്കാം. കഥാപാത്രത്തിന്‍റെ പേര് ഈ രീതിയിൽ ചേർക്കണമെന്നാണ് സെൻസർ ബോർഡിന്‍റെ നിലപാട്.

മുൻപ് സിനിമയിൽ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന 96 ഭാഗങ്ങൾ കട്ട് ചെയ്യണമെന്നും സിനിമയുടെ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ കേസില്‍ ഉച്ചയ്ക്ക് വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് നഗരേഷ് അറിയിച്ചു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ