ജനനായകന് റിലീസ് അനുമതി

 
Entertainment

ജനനായകന് റിലീസ് അനുമതി; U/A സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സെൻസർ ബോർഡിന് തിരിച്ചടി; സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനം

Jisha P.O.

ചെന്നൈ: വിജയ് ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി ലഭിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ചിത്രത്തിന് റിലീസ് അനുമതി നൽകിയത്. U/A സർട്ടിഫിക്കറ്റ് നൽ‌കാനും കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർപേഴ്സന്‍റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു. അതേസമയം, വിഷയത്തിൽ സെൻസർ ബോർഡ് അടുത്തദിവസം സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും റിപ്പോർട്ടുണ്ട്.

സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് നിലപാട് കാരണം വെള്ളിയാഴ്ചത്തെ റിലീസും വൈകിയിരുന്നു. ഇതെത്തുടർന്ന് തിയെറ്റർ ഉടമകളും ബുക്ക് മൈ ഷോയും ആദ്യ ഷോകൾക്ക് ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകാനും തീരുമാനിച്ചിരുന്നു.

മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നായിരുന്നു സെൻസർ ബോർഡിന്‍റെ വിശദീകരണം.

കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകൾക്ക് ബുക്കിങ് ആരംഭിച്ചിരുന്നു. ചിത്രത്തിന്‍റെ പ്രീ ബുക്കിങിലുടെ മാത്രം 35 കോടി രൂപ കിട്ടിയെന്നാണ് റിപ്പോർട്ട്.

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ