ഷാരുഖ് ഖാൻ, റാണി മുഖർജി, വിക്രാന്ത് മാസി
കേരളത്തെ അപകീർത്തിപ്പെടുത്തിയ ദി കേരള സ്റ്റോറി എന്ന സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
ട്വൽത്ത് ഫെയിൽ എന്ന ഹിന്ദി ചിത്രം ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.
ജവാൻ എന്ന സിനിമയിൽ ഷാരുഖ് ഖാൻ
ജവാൻ എന്ന സിനിമയിലൂടെ ഷാരുഖ് ഖാൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 12ത് ഫെയിൽ എന്ന സിനിമയിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കുവച്ചു.
വിക്രാന്ത് മാസി
റാണി മുഖർജി
മിസ്സിസ് ചാറ്റർജി വെഴ്സസ് നോർവേ എന്ന സിനിമയിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിയായി.
വിജയരാഘവൻ- മികച്ച സഹനടൻ; ഉർവശി- മികച്ച സഹനടി
പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനായി.
പാർക്കിങ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് എം.എസ്. ഭാസ്കറും മികച്ച സഹനടനുള്ള പുരസ്കാരം പങ്കുവയ്ക്കുന്നു.
ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിന് ഉർവശി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.
വശ് എന്ന ഗുജറാത്തി ചിത്രത്തിലെ അഭിനയത്തിന് ജാനകി ബോഡിവാലയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കുവയ്ക്കുന്നു.
ആനിമൽ സിനിമയുടെ റീക്കോഡിങ്ങിന് എം.ആർ. രാജാകൃഷ്ണന് ദേശീയ പുരസ്കാരം.
വാത്തി സിനിമയ്ക്ക് സംഗീതം നൽകിയ ജി.വി. പ്രകാശ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളി, ചിത്രം പൂക്കാലം.
മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയ്ക്ക്.
പ്രമേയപരമായ ഏറെ വിമർശനങ്ങൾ നേരിട്ട ആനിമൽ എന്ന രൺബീർ കപൂറിന്‍റെ ബോളിവുഡ് സിനിമയ്ക്ക് പ്രത്യേക പരാമർശം.
ഉർവശിയുടെയും പാർവതി തിരുവോത്തിന്‍റെയും ഗംഭീര പ്രകടനം കണ്ട സിനിമ സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമി. മൂന്നാം വട്ടമാണ് ക്രിസ്റ്റോ ടോമിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ആടുജീവിതം അടക്കമുള്ള ചിത്രങ്ങളുമായി മത്സരിച്ചാണ് ഉള്ളൊഴുക്ക് പുരസ്കാരത്തിന് അർഹമായിരിക്കുന്നത്.
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം
2023ലെ ദേശീയ സിനിമ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു.