കാറിൽ‌ നിന്ന് ചവിട്ടി പുറത്തിട്ടു, മത്സരാർഥിക്ക് പാനിക് അറ്റാക്ക്; ബിഗ് ബോസിൽ 2 പേർക്ക് റെഡ് കാർഡ്

 
Entertainment

കാറിൽ‌ നിന്ന് ചവിട്ടി പുറത്തിട്ടു, മത്സരാർഥിക്ക് പാനിക് അറ്റാക്ക്; ബിഗ് ബോസിൽ 2 പേർക്ക് റെഡ് കാർഡ്

താരത്തിന്‍റെ പ്രഖ്യാപനം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് പ്രേക്ഷകർ‌ ഏറ്റെടുത്തത്

Namitha Mohanan

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണിത്. ബിഗ്ബോസിന്‍റെ ഒൻപതാം സീസണാണ് തമിഴിൽ ഇപ്പോൾ നടക്കുന്നത്.

ഷോ നിലവിൽ 89 ദിവസങ്ങൾ പിന്നിടുകഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയുടെ അവസാനത്തെ കാർ ടാസ്കിലെ പെർഫോമൻസിന് രണ്ട് മത്സരാർഥികൾക്ക് ഒരുമിച്ച് റെഡ് കാർഡ് നൽകിയിരിക്കുകയാണ് അവതാരകനായ വിജയ് സേതുപതി. ബി​ഗ് ബോസ് ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ടുപേർക്ക് ഒരുമിച്ച് റെഡ് കാർഡ് നൽകുന്നത്.

ടാസ്ക് തുടങ്ങിയപ്പോൾ മുതൽ തർക്കങ്ങൾ ഉണ്ടായി. കമറുദ്ദീനും പാർവതിയുമാണ് പ്രധാന പ്രശ്നക്കാരായിരുന്നത്. ഒരു ഘട്ടത്തിൽ പാർവതി സൈഡിൽ ഇരുന്ന സാന്ദ്രയെ പ്രകോപിപ്പിച്ച് പുറത്താക്കാൻ നോക്കി. ഇത് നടക്കാതെ വന്നപ്പോൾ സാന്ദ്രയെ പാർവതി ചവിട്ടി പുറത്തേക്കിടുകയായിരുന്നു. കമറുദ്ദീനും സപ്പോർട്ട് ചെയ്തു.

ഇത് വലിയ തർക്കത്തിലും വിവാദത്തിനും കാരണമായി. ഷോയ്ക്ക് അകത്തും പുറത്തും പാർവതിക്കും കമറുദ്ദീനും എതിരേ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതിനിടയിൽ സാന്ദ്രയ്ക്ക് പാനിക്ക് അറ്റാക്കും വന്നു. ഇതോടെ ഇരുവരെയും പുറത്താക്കണമെന്ന ആവശ്യം ശക്തമായി.

തുടർന്നാണ് വിജയ് എത്തിയ അടുത്ത എപ്പിസോഡിൽ‌ ഇരുവർക്കും റെഡ് കാർഡ് നൽകിയത്. താരത്തിന്‍റെ പ്രഖ്യാപനം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് പ്രേക്ഷകർ‌ ഏറ്റെടുത്തത്. സാന്ദ്രയോട് മാപ്പു പറഞ്ഞ ശേഷമാണ് ഇരുവരും ഷോയിൽ നിന്ന് പുറത്തേക്ക് പോയത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!

ഹോര്‍മുസില്‍ കമ്മ്യൂണിക്കേഷന്‍ ലൈനുമായി യുഎസും ഇറാനും

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

ക്യാമറ മറച്ചു, നേർച്ചപ്പണം ശുചിമുറിയിൽ ഒളിപ്പിച്ചു; അയോധ്യയിൽ മോഷണം തുടങ്ങിയിട്ട് 2 വർഷം