Kalabhavan Mani 
Entertainment

"മാഷ് കളിയാക്കി തൊലിയുരിക്കും, കേൾക്കുമ്പോൾ ഈ ജന്മത്തോടുതന്നെ പുച്ഛം തോന്നും"; കലാഭവൻ മണി ക്ലാസ് മുറിയിൽ അനുഭവിച്ചത്

കരുമാടിക്കുട്ടന്‍റെ ഷൂട്ടിങ്ങിനിടെ കലാഭവൻ മണി തന്നെയാണ് അധ്യാപകനിൽ നിന്ന് താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് വിനയനോട് പറഞ്ഞത്

Manju Soman

ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ജാതിയ അധിക്ഷേപമാണ് നിതിന്‍റെ മരണത്തിന് കാരണമായത് എന്നാണ് പറയുന്നത്. മലയാളത്തിന്‍റെ പ്രിയ താരം കലാഭവൻ മണിയും സ്കൂളിലെ അധ്യാപകരിൽ നിന്ന് രൂക്ഷമായ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ വിനകൻ. കരുമാടിക്കുട്ടന്‍റെ ഷൂട്ടിങ്ങിനിടെ കലാഭവൻ മണി തന്നെയാണ് അധ്യാപകനിൽ നിന്ന് താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് വിനയനോട് പറഞ്ഞത്.

പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് മാഷ് തങ്ങൾ ചിലരെ തൊലിയുരിയുന്ന പോലെ കളിയാക്കുമായിരുന്നു എന്നാണ് മണി പറയുന്നത്. പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാണ് മാഷു പറഞ്ഞിരുന്നെന്നും. അതുകേൾക്കമ്പോൾ വല്ലാത്ത സങ്കടം തോന്നുമായിരുന്നെന്നും ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ടെന്നുമാണ് മണി പറഞ്ഞിട്ടുള്ളത്.

വിനയന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തു പോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു. കുട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്. ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്കഷനിടയിൽ മണി പറഞ്ഞു.

‘ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ. പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ..അന്ന് ക്ളാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവാരിക്കും.. മിക്കവാറും ഞാൻ സംപൂജ്യനാണ്. മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും. പക്ഷെ ഞങ്ങൾ ചിലരെമാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും..തൊലി ഉരിക്കുന്ന കളിയാക്ക്..മറ്റു കുട്ടികൾ അതു കേട്ടു പരിഹസിച്ചു ചിരിക്കമ്പോൾ മാഷും ചിരിക്കും.. പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ. അതുകേൾക്കമ്പോ വല്ലാത്ത സങ്കടം തോന്നും. ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്.

മണിയുടെ തനതായ ശൈലിയിൽ ഇതു കേൾക്കുമ്പോൾ ആരുടേം മനസ്സു നൊമ്പരപ്പെട്ടു പോകും. ഡെന്റൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ മണി പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിവന്നു. നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്. നവോത്ഥാനോം പൂരോഗമനോം ഒക്കെ പ്രസംഗിക്കുകേം,എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവർ അതു സ്വന്തം മനസ്സിൽ കൂടി ഉൾക്കൊള്ളണ്ടേ ? നമ്മുടെ സമൂഹത്തിൽ ചേർത്തു പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും ആദിവാസികളുമൊക്കെ. സാമൂഹ്യപരമായി ആ വിഭാഗം അതർഹിക്കുന്നു. പ്രിയ നിതിൻരാജിന് ആദരാഞ്ജലികൾ!

വിനേഷ് ഫോഗട്ടിന്‍റെ ഏഷ്യന്‍ ഗെയിംസ് സ്വപ്നങ്ങള്‍ തകര്‍ന്നു; സെമി ഫൈനലിൽ തോറ്റു

വമ്പൻ ആണവ-സൈനിക ബിൽഡപ്പ്: ചൈനയുടെ ലക്ഷ്യമെന്ത്?

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് രണ്ടാനച്ഛൻ, ഇൻക്വസ്റ്റിൽ മർദനമേറ്റ പാടുകൾ; ഒന്നര വയസുകാരന്‍റെ മരണത്തിൽ ദുരൂഹത

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാർക്കെതിരേ വധശ്രമക്കുറ്റം; റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം എക്സാലോജിക് അക്കൗണ്ടിലേക്ക് പോയി; ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ കത്ത്