കാൻഡിഡ ഔറിസ് ഫംഗസ്

 

SOCIAL MEDIA

Health

അമെരിക്കയെ കാർന്നു തിന്ന് കാൻഡിഡ ഔറിസ് ഫംഗസ്

27 സംസ്ഥാനങ്ങളിലായി 7000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

Reena Varghese

വാഷിങ്ടൺ: അമെരിക്കയിലെ 27 സംസ്ഥാനങ്ങളിൽ കാന്‍ഡിഡ ഔറിസ് ഫംഗസ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. ഇതു വരെ 7000ത്തോളം പേർക്കാണ് ഈ അപൂർവ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറെ കഠിനവും മാരക ശേഷിയുള്ളതും കരുത്തുള്ള ആന്‍റി ബാക്റ്റീരിയൽ മരുന്നുകളെയും മയക്കു മരുന്നുകളെയും പോലും അതിജീവിക്കുന്നതുമാണ് കാന്‍ഡിഡ ഔറിസ് ഫംഗസ്.

അതു കൊണ്ടു തന്നെ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ ശക്തമായ അണുബാധകൾക്ക് ഇത് കാരണമാകുന്നു. ഈ അണുബാധയുടെ പ്രധാന ലക്ഷണം പനിയാണ്. ഈ ഫംഗസ് ബാധിച്ചവരിൽ മരണ നിരക്കും കൂടുതലാണ്. നല്ല പ്രതിരോധ ശേഷി ശരീരത്തിനു പകരുന്ന ആന്‍റി ബാക്റ്റീരിയൽ മരുന്നുകൾക്കെതിരെ ശക്തമായ പ്രതിരോധ ശേഷിയുള്ള ഈ ഫംഗസുകൾ ഇതിനാൽ തന്നെ രോഗിയുടെ ശരീരത്തിൽ നശിക്കാതെ വളർന്നുകൊണ്ടേയിരിക്കും.

ഇതാണ് ഈ ഫംഗസ് ബാധിച്ച രോഗികളിൽ ചികിത്സ ബുദ്ധിമുട്ടാക്കുന്നത്. കാൻഡിഡ ഔറിസ് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അണുബാധയും ഉണ്ടാക്കും. രക്തം, മുറിവുകൾ, ചെവി എന്നിവിടങ്ങളിൽ ഇത് ബാധിക്കാം. ഈ അണുബാധയുടെ ലക്ഷണങ്ങൾ അണുബാധയുടെ സ്ഥാനത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും.

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം