മൊബൈൽ ഫോൺ ക്യാൻസർ വർധിപ്പിക്കില്ല: ഡബ്ല്യുഎച്ച്ഒ

 

symbolic

Health

മൊബൈൽ ഫോൺ ക്യാൻസർ വർധിപ്പിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന റിവ്യൂ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.

Reena Varghese

മൊബൈൽ ഫോൺ ഉപയോഗം ക്യാൻസർ സാധ്യത വർധിപ്പിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. മൊബൈൽ ഫോണുകളുടെ ഉപയോഗം അനിയന്ത്രിതമാം വിധം വർധിക്കുമ്പോഴും ബ്രെയിൻ, ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ബാധിതരുടെ നിരക്ക് വർധിച്ചിട്ടില്ലെന്നു കണ്ടെത്തിയത് ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന റിവ്യൂ പരിശോധനയിലാണ്.

1994 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ 63 പഠനങ്ങൾ പത്തു രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്നംഗ സംഘം വിലയിരുത്തിയാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. ഇന്നു വരെയുള്ള ഏറ്റവും സമഗ്രമായ അവലോകനമാണ് ഇതെന്ന് റിവ്യൂ ലീഡ് എഴുത്തുകാരനായ അസോസിയേറ്റ് പ്രൊഫ. കെൻ കരിപിഡിസ് പറഞ്ഞു.

കേന്ദ്ര നാഡീ വ്യൂഹത്തിന്‍റെ(മസ്തിഷ്കം, പിറ്റ്യൂട്ടറി ഗ്രന്ഥി, ചെവി എന്നിവയുൾപ്പടെ) ഉമിനീർ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകൾ, ബ്രെയിൻ ട്യൂമർ എന്നിവയെ കേന്ദ്രീകരിച്ചാണ് അവലോകനം നടത്തിയത്.

അവലോകനത്തിൽ ഒരു തരത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗവും ക്യാൻസറും തമ്മിൽ ബന്ധമില്ലെന്നാണ് വിലയിരുത്തൽ. റേഡിയേഷൻ എന്നാൽ ന്യൂക്ലിയർ റേഡിയേഷനു സമാനം എന്നാണ് ജനങ്ങളുടെ ചിന്ത. അതു കൊണ്ടു തന്നെ മൊബൈൽ ഫോണുപയോഗിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ഈ ആശങ്ക ഉണ്ടാകുന്നു.

ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യസ്ഥാപനങ്ങളും മുമ്പ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന റേഡിയേഷനിൽ നിന്നുള്ള ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കൃത്യമായ തെളിവുകളൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നു.

എങ്കിലും മുൻ കാലങ്ങളിലെ ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്‍റർനാഷണൽ ഏജൻസി ഫൊർ റിസർച്ച് ഓൺ ക്യാൻസർ(ഐഎആർസി) 2011ൽ മൊബൈൽ ഫോണുകൾ പോലെയുള്ളവയിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി ഫീൽഡുകളെ ക്യാൻസറിനു സാധ്യതയുള്ളവ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്.

ഒരു പഠനങ്ങളും പൂർണമല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ക്യാൻസർ സാധ്യതയെ കുറിച്ചുള്ള ആശങ്കകളുടെ കാര്യത്തിൽ മൊബൈൽ ഫോണുകൾ സുരക്ഷിതമായി കണക്കാക്കണമെന്നും ഗവേഷകർ പറയുന്നു.

കേരളത്തിൽ മഴ കനക്കും

മന്ത്രിസഭാ പുനഃസംഘടന: ഗുജറാത്തിൽ16 മന്ത്രിമാരും രാജി നൽകി

കൂൺ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 6 പേർ ആശുപത്രിയിൽ, 3 പേരുടെ നില ഗുരുതരം

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

സൽമാൻ അലി ആഘയുടെ ക‍്യാപ്റ്റൻസി തെറിച്ചേക്കും; പുതിയ ക‍്യാപ്റ്റൻ ആര്?