10 ദിവസത്തിനുള്ളിൽ സ്ക്രീനിങ് നടത്തിയത് 1 ല‍ക്ഷത്തിലധികം ആളുകളെ; 5185 പേരിൽ കാന്‍സര്‍ സാധ്യത 
Health

10 ദിവസത്തിനുള്ളിൽ ക്യാൻസർ സാധ്യത കണ്ടെത്തിയത് 5185 പേർക്ക്

പത്ത് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം പേരുടെ സ്ക്രീനിങ് പൂർത്തിയാക്കി; ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Ardra Gopakumar

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന "ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപെയിനില്‍ പങ്കെടുത്തു കൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേര്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്‍റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിങ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

സ്‌ക്രീന്‍ ചെയ്തതില്‍ 5185 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വിശദീകരണം തേടി മെറ്റയ്ക്ക് ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

ശ്വേത മോദി ഭക്ത, പക്ഷേ ബിജെപിക്കാരിയല്ല; കോടികൾ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ഗതികേടില്ലെന്ന് എസ്. സുരേഷ്

വീട്ടിൽ ഉറങ്ങിക്കിടന്ന ദമ്പതികൾ വൈദ്യുതാഘാതമേറ്റു മരിച്ചു; ഒപ്പമുണ്ടായിരുന്ന 4 കുട്ടികൾ രക്ഷപ്പെട്ടു

കുതിരകച്ചവടം തമിഴ്നാടിന് പരിചയപ്പെടുത്തിയത് ഡിഎംകെയെന്ന് ടിവികെ മന്ത്രി സെങ്കോട്ടയ്യൻ

ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആക്രമണം; സിഐയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്