എംപോക്സ് വീണ്ടുമൊരു ലോക്ഡൗണിലേക്ക് നയിക്കുമോ? അറിയേണ്ടതെല്ലാം 
Health

എംപോക്സ് വീണ്ടുമൊരു ലോക്ഡൗണിലേക്ക് നയിക്കുമോ? അറിയേണ്ടതെല്ലാം

ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചതോടെ പല വിധത്തിലുള്ള ആശങ്കകൾ പെരുകുകയാണ്. നിലവിൽ രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചയാളുടെ നില ആശ്വാസകരമാണ്. രോഗി ഇപ്പോഴും ഐസൊലേഷനിൽ തുടരുകയാണ്. ക്ലേഡ് II വൈറസാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ പടർന്നു പിടിക്കുന്ന വൈറസിനെ അപേക്ഷിച്ച് ഈ വൈറസ് നിരുപദ്രവകാരിയാണ്. എങ്കിലും ഗർഭിണികൾ കുട്ടികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എംപോക്സ് സ്ഥിരീകരിക്കുകയാണെങ്കിൽ ഐസൊലേഷനിൽ തുടരേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. അസാധാരണമാം വിധം പടർന്നു പിടിക്കുന്ന പകർച്ച വ്യാധിയാണ് എംപോക്സ്.

ലക്ഷണങ്ങളും സാധ്യതകളും

കടുത്ത പനിയും തൊലിയിലുണ്ടാകുന്ന കുമിളകളുമാണ് അസുഖത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. വൈറസ് ബാധയുണ്ടായി 3 മുതൽ 7 ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കണ്ടു വരിക. കൊവിഡിൽ നിന്ന് വളരെ വ്യത്യസ്തമാണ് എംപോക്സ് വൈറസ്. മൂക്കിൽ നിന്നുമുള്ള സ്രവം ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അന്തരീക്ഷത്തിൽ പടർന്നാണ് കൊവിഡ് രോഗബാധയുണ്ടാകുന്നത്. എന്നാൽ വൈറസ് ബാധിച്ച വ്യക്തിയുമായുള്ള ബന്ധത്തിലൂടെ മാത്രമേ എംപോക്സ് പകരുകയുള്ളൂ.

നിലവിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ ബാധിച്ചിട്ടുള്ളവർ, നിരവധി ലൈംഗിക പങ്കാളികൾ ഉള്ളവർ, ആരോഗ്യപ്രവർത്തകർ, എംപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവർ എന്നിവരിലും എംപോക്സിനുള്ള സാധ്യത കൂടുതലാണ്. എംപോക്സ് കുട്ടികളെ എങ്ങനെ ബാധിക്കുമെന്നതിൽ ഗവേഷണം തുടരുകയാണ്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമേഷ്യ സംഘർഷം; കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രയേലിൽ 12 പേർക്ക് പരുക്ക്

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ