കർക്കടക വാവ് ബലി

 
Lifestyle

കർക്കടക വാവുബലി: കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുലർച്ചെ 2 മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് സർവീസുകൾ ആരംഭിക്കുന്നത്

Thiruvananthapuram Bureau

തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് കേരളത്തിലെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ബുധനാഴ്ച കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുലർച്ചെ 2 മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് സർവീസുകൾ ആരംഭിക്കുന്നത്.

യാത്രക്കാരുടെ ആവശ്യാനുസരണം കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഗതാഗത മന്ത്രി സി.പി. ജോൺ, ദേവസ്വം മന്ത്രി കെ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വിവിധ യോഗങ്ങളിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം 62 ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 100 പ്രത്യേക ബസുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിരീക്ഷിക്കുന്നതിനും ആവശ്യാനുസരണം സമയബന്ധിതമായി സർവീസുകൾ ക്രമീകരിക്കുന്നതിനുമായി ഓരോ കേന്ദ്രത്തിലും പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മുൻകൂട്ടി നിയോഗിച്ചിട്ടുണ്ട്.

തിരുവല്ലം, വർക്കല, ശംഖുംമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, തിരുമുല്ലവാരം, ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.

തിരക്കിനനുസരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകൾ പുനഃക്രമീകരിച്ച് അയക്കുന്നതിനുമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

നിധി വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടി; നാല് പേർ അറസ്റ്റിൽ

ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് സ്പീക്കർക്ക് കെ.സി. വേണുഗോപാലിന്‍റെ കത്ത്

റഷ്യയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 39 പേർക്ക് പരുക്ക്