വിശ‍്വനാഥൻ

 
Crime

പോക്സോ കേസിൽ 64 കാരന് 19 വർഷം കഠിന തടവ്

കാട്ടാക്കട അതിവേഗ പോക്സോ കോടതി പള്ളിച്ചൽ ചാമവിള സ്വദേശി വിശ‍്വനാഥനെയാണ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: പോക്സോ കേസിൽ അറുപത്തിനാലുകാരന് 19 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് പള്ളിച്ചൽ ചാമവിള സ്വദേശി വിശ‍്വനാഥനെ (64) ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കണമെന്ന് വിധിന‍്യായത്തിൽ പറ‍യുന്നു.

2020ലായിരുന്നു കേസിനാസ്പദമായ സംഭവം. മകളുടെ വീട്ടിൽ താമസിക്കാനെത്തിയ വിശ്വനാഥൻ ചായ കുടിക്കാൻ‌ സമീപത്തുള്ള തട്ടുകടയിൽ പോയിരുന്നു. അവിടെ കണ്ട കുട്ടിയെ തട്ടുകടയ്ക്ക് സമീപത്തുള്ള പണിതീരാത്ത വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

സംഭവം പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു.

ഒരു ദിവസം അമ്മ കുട്ടിയെ സംശയാസ്പദമായ സാഹചര‍്യത്തിൽ കണ്ടതിനെത്തുടർന്ന് വിശദമായി കാര‍്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാൻ; സഹായ വാഗ്ദാനവുമായി ഇന്ത്യ, 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ എത്തിക്കും

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോർഡ്

വഖഫ് നിയമം; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയിൽ

എട്ടു വർഷങ്ങൾക്ക് ശേഷം ശുദ്ധവായു ശ്വസിച്ച് രാജ്യ തലസ്ഥാനം; ഡൽഹിയിൽ മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തി