ജിജിറ്റ്

 
Crime

20 നായ്ക്കളുടെ കാവലിൽ കഞ്ചാവ് കേസിലെ പ്രതി; ബിസ്കറ്റ് നൽകി പറ്റിച്ച് അറസ്റ്റ്

പാഴ്സൽ പിടിക്കപ്പെട്ടതിനുപിന്നാലെ ജിജിറ്റ് ഒളിവിൽ പോയിരുന്നു.

നീതു ചന്ദ്രൻ

പാലക്കാട്: നാലു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ പിടി കൂടി എക്സൈസ്. പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റാണ് (19) അറസ്റ്റിലായത്. 20 നായ്ക്കളെ വീടിനു ചുറ്റും കാവൽ നിർത്തിയാണ് ജിജിറ്റ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഫെബ്രുവലി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫിസിലേക്ക് കഞ്ചാവ് പാഴ്സൽ ആയി വന്ന കേസിലാണ് അറസ്റ്റ്. കേസിൽ കൊല്ലങ്കോട് സ്വദേശി ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവർ അറസ്റ്റിലായിരുന്നു.

മേഘാലയയിൽ നിന്ന് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തത് ജിജിറ്റാണെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയിരുന്നു. പാഴ്സൽ പിടിക്കപ്പെട്ടതിനുപിന്നാലെ ജിജിറ്റ് ഒളിവിൽ പോയിരുന്നു.

പുത്തൂരിൽ വാടകവീട്ടിൽ ജിജിറ്റ് ഉണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെത്തുടർന്നാണ് എക്സൈസ് ഇവിടെയെത്തിയത്. എന്നാൽ വീടിനു ചുറ്റും നായ്ക്കളെ അഴിച്ചു വിട്ട് ജിജിറ്റ് എക്സൈസിനെ വിരട്ടി. ഒടുവിൽ നായ്ക്കൾക്ക് ബിസ്കറ്റ് നൽകി പാട്ടിലാക്കി സാഹസികമായി അകത്തു കയറിയാണ് എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജി വച്ചു, 8 പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ബിജെപി താഴെ വീഴുമോ? അവിശ്വാസത്തിനൊരുങ്ങി യുഡിഎഫ്, സ്വതന്ത്രന്‍റെ വോട്ട് നിർണായകം

കന്നുകാലി കുത്തി; ബിജെപി കൗൺസിലർക്ക് പരുക്ക്

അഴുക്കുചാലിൽ ഇറങ്ങി നിന്ന് കേക്ക് മുറിച്ച് ബിജെപി കൗൺസിലറുടെ പിറന്നാൾ പ്രതിഷേധം|Video

പ്രകൃതി വിരുദ്ധ പീഡനം അടക്കം 20 ഓളം പോക്സോ കേസുകൾ; മദ്രസ അധ‍്യാപകൻ പിടിയിൽ