വാടക നൽകാൻ പണമില്ല, പകരം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ കരാറുണ്ടാക്കി; അറസ്റ്റ്

 
Crime

വാടക നൽകാൻ പണമില്ല, പകരം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ കരാറുണ്ടാക്കി; അറസ്റ്റ്

ഗൃഹനാഥനേയും വീട്ടുടമയേയും പൊലീസ് അറസ്റ്റ് ചെയ്തു

Manju Soman

ഗാന്ധിനഗർ: വീട്ടു വാടകയ്ക്ക് പകരമായി ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയുമായി കരാറിലേർപ്പെട്ട് യുവാവ്. ഗുജറാത്തിലെ മോർബിയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ ഗൃഹനാഥനേയും വീട്ടുടമയേയും പൊലീസ് അറസ്റ്റ് ചെയ്തു.

സുരേന്ദ്രനഗർ സ്വദേശികളായ കുടുംബം ആറ് മാസം മുൻപാണ് മോർബിയിൽ എത്തിയത്. പ്രതിമാസം 2000 രൂപ വാടകയുള്ള ഒരു മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് നാല് മാസമായി വാടക കുടിശ്ശിക നൽകാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടർന്നാണ് വാടകയ്ക്ക് പകരമായി ഭാര്യയേയും മകളേയും ലൈംഗികമായി പീഡിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട് കരാറുണ്ടാക്കിയത്.

ഭാര്യയുടെ അമ്മ കരാറിനെക്കുറിച്ച് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമം ഉൾപ്പടെയുള്ള കർശന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ പങ്കാളിയായ മൂന്നാമത്തെ വ്യക്തിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവിക്ക് കാരണം പേസർമാരെന്ന് ക‍്യാപ്റ്റൻ; പോയി സ്വന്തം ബാറ്റിങ് നോക്കൂവെന്ന് അഫ്രീദി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അധ‍്യാപിക അറസ്റ്റിൽ

പശ്ചിമേഷ്യൻ സംഘർഷം: യുഎഇ ക്ക് പൂർണ പിന്തുണയെന്ന് നരേന്ദ്ര മോദി

തമിഴ്നാട്ടിൽ വിദേശികളും വോട്ട് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ