ജോസഫ് നാസോ

 
Crime

"26 പെൺകുട്ടികളെ കൊന്നു"; ആൽഫബെറ്റ് സീരിയൽ കൊലയാളിയുടെ വെളിപ്പെടുത്തൽ

സഹ തടവുകാരനായ ബിൽ നോഗുവെറയാണ് നാസോ ഒരു ദശാബ്ദം മുൻപ് താൻ ചെയ്ത കൊലപാതങ്ങളെക്കുറിച്ച് വിശദീകരിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: നാലു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന ആൽഫബെറ്റ് പരമ്പര കൊലയാളി 26 പെൺകുട്ടികളെ കൊന്നതായി വെളിപ്പെടുത്തിയതായി സഹ തടവുകാരന്‍റെ മൊഴി. കാലിഫോർണിയയിലെ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന 91കാരനായ ജോസഫ് നാസോയുടേതാണ് വെളിപ്പെടുത്തൽ. പേരിന്‍റെ ആദ്യഭാഗവും അവസാന ഭാഗവും ഒരേ അക്ഷരത്തിൽ തുടങ്ങുന്ന പെൺകുട്ടികളാണ് നാസോയുടെ ഇരകളായി മാറിയത്. അതിനാലാണ് ഇയാൾക്ക് ആൽഫബെറ്റ് കൊലയാളിയെന്ന പേര് നൽകിയതും. 1977 ലൽ 18കാരിയായ റോക്സൻ റോഗാഷ്, 1978ൽ 22കാരിയായ കാർമൻ കോളൻ, 1993ൽ 38കാരിയായ പമീല പാഴ്സൺസ്, 1994ൽ 31കാരിയായ ട്രേസി ടാഫോയ എന്നിവരെ കൊന്ന കേസിലാണ് നാസോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 1988ൽ സ്വന്തം കാമുകിയെ കൊന്നതിനു പിന്നാലെയാണ് ഇയാൾ പിടിയിലായത്.

സഹ തടവുകാരനായ ബിൽ നോഗുവെറയാണ് നാസോ ഒരു ദശാബ്ദം മുൻപ് താൻ ചെയ്ത കൊലപാതങ്ങളെക്കുറിച്ച് വിശദീകരിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ ചെയ്ത ഒരു കൊലപാതകം ഡേറ്റിങ് ഗെയിം കില്ലർ എന്ന് കുപ്രസിദ്ധി നേടിയ റോഡ്നി അൽകാലയുടെ പേരിലായതിൽ നാസോ കുപിതനായിരുന്നുവെന്നും ബിൽ പറയുന്നു. ഇരകളായ പെൺകുട്ടികളുടെയെല്ലാം ചിത്രങ്ങൾ പകർത്തിയതിനു ശേഷമാണ് നാസോ കൊലപ്പെടുത്തിയത്.

കെഎസ്‍യു പ്രതിഷേധം; മന്ത്രി വീണാ ജോർജിന് പരുക്ക്

കേരള സ്റ്റോറി-2: ഹൈക്കോടതി കാണുന്നതിൽ നിർമാതാവിന് എതിർപ്പ്; അധികാരം സെൻസർ ബോർഡിന് മാത്രം

എയിംസ് വേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നിസാരമായി കാണാനാവില്ല; കേന്ദ്രം മറുപടി നൽകണമെന്ന് ഹൈക്കോടതി

മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവ് ആർ. നല്ലകണ്ണിന് വിട

"കരുതിക്കൂട്ടിയുള്ള നീക്കം"; എൻസിഇആർ‌ടി പാഠപുസ്തകത്തിന്‍റെ ഉള്ളടക്കത്തിൽ സുപ്രീം കോടതിക്ക് ആശങ്ക