അസമിൽ വിദ്യാർഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ബലാത്സംഗത്തിനിരയാതായി സംശയം

 

file image

Crime

അസമിൽ വിദ്യാർഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ബലാത്സംഗത്തിനിരയാതായി സംശയം

സംഭവവുമായി ബന്ധപ്പെട്ട് 63 കാരനായ ജഗത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Namitha Mohanan

ഗുവാഹട്ടി: അസം ജോർഹട്ട് ജില്ലയിൽ നിന്നും 4 ദിവസം മുൻപ് കാണാതായ കോളെജ് വിദ്യാർഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. ടിറ്റാബോറിന്‍റെ നന്ദനാഥ് സൈകിയ കോളെജിലെ വിദ്യാർഥിയായിരുന്ന പെൺകുട്ടിയെ കോളെജിലേക്ക് പോവും വഴി നവംബർ 7 നാണ് കാണാതായത്. ‌

വിദ്യാർഥിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു, തുടർന്ന് അന്വേഷണത്തിനിടെ പൊലീസിന്‍റെ അനാസ്ഥ ആരോപിക്കുകയും കൃത്യനിർവഹണത്തിലെ അനാസ്ഥ കാരണം ടിറ്റാബോർ പൊലീസ് സ്റ്റേഷനിലെ ഓഫീസറുടെ ഓഫീസ് അടച്ചുപൂട്ടി.

കൊല്ലപ്പെടുന്നതിന് മുമ്പ് വിദ്യാർഥി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ 63 കാരനായ ജഗത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയതായി സിങ് സമ്മതിച്ചതായും പൊലീസുകാർ പറയുന്നു.

ശ്രീനാരായണ ധർമത്തിന് വിരുദ്ധം; വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരേ ഡിവൈഎഫ്ഐ

വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് സുരേഷ് ഗോപി

മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസെന്ന് ശശി തരൂർ

പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം

ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്