സന്ധ്യ 
Crime

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി മദ്യം നൽകി പീഡിപ്പിച്ചു; യുവതിക്ക് 13 വർഷം കഠിന തടവും പിഴയും

50,000 രൂപ പിഴയും ഒടുക്കണം

Namitha Mohanan

തിരുവനന്തപുരം: പോക്‌സോ കേസില്‍ അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും വിധിച്ച് കോടതി. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി.

2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ രൂപ നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ സന്ധ്യ വീട്ടിലേക്ക് കൊണ്ടുപോയത്. കൂട്ടുകാരികളെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരെ പുറത്തു നിര്‍ത്തിയ ശേഷം പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം ഉപദ്രവിക്കുക ആയിരുന്നു. കൂട്ടുകാരികള്‍ ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ള: പ്രത‍്യേക അന്വേഷണ സംഘത്തിന് ശ്രീകുമാറിനെതിരേ തെളിവുകൾ ഹാജരാക്കാനായില്ല, ജാമ‍്യ ഉത്തരവ് പുറത്ത്

ഡീൻ കുര‍്യാക്കോസ് എംപിക്കെതിരേ അറസ്റ്റ് വാറന്‍റ്

രഞ്ജി ട്രോഫി: ഗോവയ്‌ക്കെതിരേ കത്തി ജ്വലിച്ച് അങ്കിത് ശർമ, ആദ‍്യ ദിനം കേരളത്തിന് ആധിപത‍്യം

ഗുഡ് ബൈ കൊച്ചി; കേരള ബ്ലാസ്റ്റേഴ്സ് സ്ഥലംവിട്ടു | Video

ബജറ്റിൽ ഡോക്റ്റർമാരുടെ ആവശ‍്യങ്ങളിൽ ഒന്നു പോലും പരിഗണിക്കപ്പെട്ടില്ല; വിമർശനവുമായി കെജിഎംസിടിഎ