പ്രതി സുകാന്ത്

 
Crime

"എനിക്ക് നിന്നെ വേണ്ട, നീ എന്ന് മരിക്കും"; സുകാന്തിന്‍റെ ചാറ്റ് പുറത്ത്, ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവ്

സുകാന്തിനെതിരേ ആത്മഹത്യാ പ്രേരണ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. പെൺകുട്ടിയും പ്രതി സുകാന്തുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പെൺകുട്ടി എന്ന് ആത്മഹത്യ ചെയ്യുമെന്ന് പ്രതി ചാറ്റിലൂടെ നിരന്തരമായി ചോദിച്ചിരുന്നതായി പൊലീസ് പറയുന്നു. എനിക്ക് നിന്നെ വേണ്ട എന്ന സുകാന്തിന്‍റെ സന്ദേശത്തോട് എനിക്കീ ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്നാണ് പെൺകുട്ടിയുടെ മറുപടി. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ വിവാഹം കഴിക്കാൻ പറ്റൂ അതിന് നീ പോയി ചാകണം, നീ എന്ന് ചാകും എന്ന് സുകാന്ത് പെൺകുട്ടിയോട് ചോദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 9ന് മരിക്കും എന്നാണ് പെൺകുട്ടി മറുപടി നൽകിയിരിക്കുന്നത്. ഇത് നിർണായക തെളിവാണെന്ന് പൊലീസ് പറയുന്നു.

സുകാന്തിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയിൽ നിന്നാണ് പ്രതിയുടെ ഐഫോൺ പൊലീസ് പിടിച്ചെടുത്തത്.

സുകാന്തിനെതിരേ ആത്മഹത്യാ പ്രേരണ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതി ഇപ്പോഴും ഒളിവിലാണ്. മാർച്ച് 24നാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനു സമീപത്തുള്ള പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ സഹപ്രവർത്തകനാണ് സുകാന്ത്. മരിക്കുന്നതിനു തൊട്ടു മുൻപു വരെ പെൺകുട്ടി ഇയാളെ വിളിച്ചിരുന്നു. കേസിനെത്തുടർന്ന് ഐബിയിൽ നിന്ന് സുകാന്തിനെ പിരിച്ചു വിട്ടു.

ചെറിയ കളിയിൽ ചെറുതല്ലാത്ത ജയവുമായി ഇന്ത‍്യ

ഇമ്രാൻ ഖാന്‍റെ ആരോഗ‍്യനില ഗുരുതരം‍?

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഫ്രഷ് കട്ട് അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് വി.ഡി. സതീശൻ

പശ്ചിമ ബംഗാളിൾ നിപ ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

നേപ്പാളിനെ ഓടിച്ചിട്ട് അടിച്ച് ഇറ്റലി; 12.4 ഓവറിൽ കളി തീർത്തു