പ്രിയരഞ്ജൻ

 
Crime

ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത കുട്ടിയെ കാറിടിച്ച് കൊന്ന കേസ്: പ്രതിക്ക് ജീവപര‍്യന്തം

പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്കു കൈമാറാൻ കോടതി നിർദേശിച്ചു

തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര‍്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറാൻ കോടതി നിർദേശിച്ചു. 2023 ഓഗസ്റ്റ് 30ന് ആയിരുന്നു പൂവച്ചൽ സ്വദേശിയായിരുന്ന ആദിശേഖറിനെ പ്രതി പ്രിയരഞ്ജൻ കാറിടിപ്പിച്ച് കൊന്നത്.

പ്രതിയായ പ്രിയരഞ്ജൻ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് 15 കാരനായ ആദിശേഖർ ചോദ‍്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ‍്യത്തിലാണ് ആദിശേഖറിനെ കാറിടിപ്പിച്ച് കൊന്നത്.

അപകടമരണമെന്നാണ് ആദ‍്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ‍്യങ്ങളാണ് നിർണായക തെളിവായത്. തുടർന്ന് നരഹത‍്യക്കുറ്റം ചുമത്തി പ്രതിക്കെതിരേ കേസെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ